ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്

വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് സംഘര്‍ഷ പരിഹാരത്തിന് ഒരു തടസ്സമാണെന്ന ചിന്ത തെറ്റാണെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. അന്ന് വിതച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകളും സമീപകാലത്തെ ആണവ ആക്രമണ ഭീതിയുടെയും പശ്ചാത്തലത്തിലുമാണ് ജാപ്പനീസ് ബിഷപ്പുമാര്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്.
ജൂണ്‍ 20-ന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, 'യുദ്ധസമയത്ത് അണുബോംബാക്രമണം അനുഭവിച്ച ഒരേയൊരു രാജ്യത്തിന്റെ സഭാതലവന്മാര്‍ എന്ന നിലയില്‍ അണുബോംബുകളില്‍ നിന്ന് അതിജീവിച്ചവരും ഹിരോഷിമയിലെയും നാഗസാക്കിയിലെയും പൗരന്മാരും അനുഭവിച്ച ചരിത്രവും വേദനയും ഹൃദയങ്ങളില്‍ വഹിക്കുന്നുണ്ടെന്ന്' ജാപ്പനീസ് ബിഷപ്പ്‌സ് ചൂണ്ടിക്കാട്ടി.
1945-ലെ അണുബോംബാക്രമണത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും നിരവധി ജീവന്‍ നഷ്ടപ്പെട്ടു, ബോംബാക്രമണത്തിന്റെ കഷ്ടപ്പാടുകളും അനന്തരഫലങ്ങളും അനുഭവിച്ചുകൊണ്ട് നിരവധി ആളുകള്‍ ഇപ്പോഴും ജീവിക്കുന്നു. ഈ ദുരന്തം ഇനിയും ആവര്‍ത്തിക്കരുതെന്നു മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.
ആണവായുധങ്ങളുടെ വികസനം, പരീക്ഷണം, ഉത്പാദനം, കൈവശം വയ്ക്കല്‍, ഉപയോഗം എന്നിവ ധാര്‍മ്മികമായി അസ്വീകാര്യമാണ്. ആണവ പ്രതിരോധം എന്ന ആശയം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമുള്ള ഒരു മാര്‍ഗമല്ല, കൂടാതെ ലോകത്തെ 'സുരക്ഷാ പ്രതിസന്ധിയിലേക്ക്' തള്ളിവിടുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ അത് ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുന്നു. ഇത്തരത്തിലുള്ള ചിന്ത നമുക്ക് സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ആണവായുധങ്ങളില്ലാതെ ലോകത്തിന് സമാധാനം തിരഞ്ഞെടുക്കാന്‍ കഴിയണമെന്നും ജാപ്പനീസ് ബിഷപ്പുമാര്‍ പറഞ്ഞു.