വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച  വിമതർ പ്രായശ്ചിതം ചെയ്യുമോ ? സെപ്റ്റംബർ 12ന് സിറോ മലബാര്‍ സഭയില്‍ ഒരു മണിക്കൂർ പ്രത്യേക ആരാധന
 

 
Syro

കൊച്ചി: സിറോ മലബാര്‍ സഭയില്‍  കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനും  കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും  സെപ്റ്റംബര്‍ 12ന്‌  ദിവ്യകാരുണ്യ ആരാധന നടത്തുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം. സിനഡാനന്തര സർക്കുലറിലാണ് മേജർ ആർച്ച് ബിഷപ്പിന്റെ നിർദേശം. 

ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണു  കുര്‍ബാന.  കര്‍ത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടന്നുവരുന്ന അമൂല്യ നിമിഷങ്ങളാണ്  കുര്‍ബാനയില്‍ നാം അനുഭവിക്കുന്നത്.

 അത്യാദരവോടും ഭക്തിയോടും കൂടെ വേണം  കുര്‍ബാനയെ സമീപിക്കാനെന്നും  മേജര്‍ ആര്‍ച്ച് ബിഷപ്പ്  പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

സഭയില്‍  കുര്‍ബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായതു  ഏറെ വേദനിപ്പിക്കുകയും അനേകര്‍ക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതിനു മാനുഷികമായ പരിഹാരങ്ങള്‍ അപര്യാപ്തമാണെങ്കിലും  കുര്‍ബാനയോടുള്ള ഭക്തിയില്‍ വളരാനും  കുര്‍ബാനയ്ക്കുനേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി  സിറോമലബാര്‍സഭ മുഴുവനിലും ഒരു മണിക്കൂര്‍ കുര്‍ബാനയുടെ ആരാധനനടത്താനാണ്   ആഹ്വാനം.

എറണാകുളം - അങ്കമാലി അതിരൂപതയിൽ ആരാധനാ ക്രമ ഏകീകരണം നടപ്പാക്കാൻ നിർദേശിച്ചതിന് പിന്നാലെ തുടങ്ങിയ കുർബാന അവഹേളനം താൽക്കാലികമായി ഒന്ന് ശമിച്ചിട്ടേയുള്ളൂ. സിനഡ് കുർബാന തുടരണമെന്ന് സിനഡ് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.

ഇതോടെ കുർബാന അവഹേളനം വീണ്ടും ആരംഭിക്കുമോയെന്ന ആശങ്കയും വിശ്വാസികൾക്ക് ഉണ്ട്.

Tags

Share this story

From Around the Web