ആരാണ് ലെയോ പാപ്പ പരാമർശിച്ച വെനിസ്വേലൻ വിശുദ്ധ?

 
222

ജനുവരി ഒമ്പതിന് നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ അക്രമത്തെ മറികടക്കണമെന്നും വെനിസ്വേലയിലെ ജനങ്ങളുടെ ഇഷ്ടവും അതിന്റെ പരമാധികാരവും മാനിക്കണമെന്നും ലെയോ പാപ്പ ആവശ്യപ്പെട്ടു. അപ്പോൾ പാപ്പ 2025 ഒക്ടോബറിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വെനസ്വേലൻ വനിത വി. മരിയ ഡെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസിനിയെ പരാമർശിച്ചു. പരിക്കേറ്റാലും വീഴാൻ വിസമ്മതിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതീകമാണ് ഈ വിശുദ്ധ.

ഇടതുകൈ ഇല്ലാതെയാണ് അവർ ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സാമൂഹികമായി ഒറ്റപ്പെടാൻ സാധ്യതയുള്ള ഒരു വൈകല്യമായിരുന്നു അത്. കുറച്ചുകാലം കൃത്രിമ കൈ ഉപയോഗിക്കുകയും താമസിയാതെ അവർ അത് ഉപേക്ഷിക്കുകയും ചെയ്തു. തന്റെ പരിമിതി തന്റെ ഏറ്റവും വലിയ സുവിശേഷവേലയ്ക്കുള്ള ഉപകരണമായിരിക്കുമെന്ന് അവർ തീരുമാനിച്ചു.

‘മദർ കാർമെൻ റെൻഡൈൽസ്’ എന്നറിയപ്പെടുന്ന മരിയ ഡെൽ മോണ്ടെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ് 1903-ൽ വെനിസ്വേലയിലെ കാരക്കാസിൽ ജനിച്ചു. 1965-ൽ പരിശുദ്ധ സിംഹാസനം അംഗീകരിച്ച യേശുവിന്റെ സേവകരുടെ സന്യാസിനീ സമൂഹം സ്ഥാപിച്ചു. 1977-ൽ അവർ മരിച്ചു.

റെൻഡൈൽസ് മാർട്ടിനെസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ആദ്യത്തെ അദ്ഭുതം 2003-ൽ ഒരു വെനിസ്വേലൻ ഡോക്ടറുടെ തൽക്ഷണ രോഗശാന്തിയായിരുന്നു; 2025 മാർച്ചിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് അംഗീകാരം ലഭിച്ചു. റെൻഡൈൽസ് മാർട്ടിനെസിന്റെ മധ്യസ്ഥയിൽ നടന്ന രണ്ടാമത്തെ അദ്ഭുതം 2018-ൽ ഇഡിയൊപാത്തിക് ട്രൈവെൻട്രിക്കുലാർ ഹൈഡ്രോസെഫാലസ് ബാധിച്ച ഒരു യുവതിയുടെ രോഗശാന്തിയായിരുന്നു.

Tags

Share this story

From Around the Web