അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയിലൂടെ ഇറാനെ വരിഞ്ഞു മുറുക്കും. പരാജയം മണത്താല്‍ എന്തും ചെയ്യാന്‍ മടിക്കാതെ ഇറാനും. പ്രതിസന്ധിയിലാകുന്നത് അറബ് രാജ്യങ്ങളിലുള്ള ലക്ഷകണക്കിന് പ്രവാസികളും
 

 
wwww

സണ്ണി മണര്‍കാട്

ഗള്‍ഫ് ഡെസ്ക് : അമേരിക്ക ഇസ്രായേലിനോടൊപ്പം ചേര്‍ന്നതോടുകൂടി ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായിരിക്കയാണ്. അമേരിക്കന്‍ ബെയ്സുകളുള്ള രാജ്യങ്ങളാണ് സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍, കുവൈത്ത് മുതലായ അറബ് രാജ്യങ്ങള്‍.

ഇസ്രായേലില്‍ നിന്ന് ഇറാനില്‍ എത്തി ബോംബുകള്‍ വര്‍ഷിക്കുന്നതിലും എളുപ്പത്തില്‍ ഗള്‍ഫിലുള്ള അമേരിക്കന്‍ ബെയ്സുകളില്‍ നിന്നും ഇറാനിലേയ്ക്ക് മിസൈലുകള്‍ എത്തിക്കാന്‍ എളുപ്പമാണ്. വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഇന്ധനത്തിന്‍റെ അളവ് കുറച്ച് കൂടുതല്‍ സ്ഫോടക വസ്തുക്കളെ കൊണ്ടുപോകാനും സാധിക്കും.

അതുവഴി വളരെ എളുപ്പത്തില്‍ ഇറാനെ കീഴടക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടലാണ് അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ളത്.

ഇതോടുകൂടി തോല്‍ക്കാന്‍ പോകുന്നു എന്ന കാഴ്ചപ്പാട് ഇറാനു കൂടുകയും, അറേബ്യന്‍ രാജ്യങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മിസൈല്‍ വര്‍ഷം നടത്തി പ്രതിരോധ നീക്കങ്ങള്‍ അവര്‍ ശക്തിപ്പെടുത്തുകയും ചെയ്യും എന്ന ആശങ്ക ശക്തമാണ്.

ഇതുവരെയും ഇറാന് കൃത്യതയോടുകൂടി ഒരു ബോംബിങ്ങിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഈ രാജ്യങ്ങളില്‍ നിന്നും പോകുന്ന ക്രൂഡ് ഓയില്‍ നീക്കത്തിനെതിരെയും ഇറാന്‍ ബോംബ് വര്‍ഷിക്കും.

ചാകാന്‍ പോകുന്നവന്‍ എന്തും ചെയ്യും എന്ന നിലപാടായിരിക്കും ഇറാന്‍ സ്വീകരിക്കാന്‍ പോകുന്നത്. ഇറാന്‍ കത്തുകയാണ് എന്നത് ഗ്ലോബലായി എല്ലാവരും മനസിലാക്കുന്നതുമാണ്.

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയിലൂടെ ഇറാനെ വലയം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇറാനും ഇറാന്‍ ഭരണകൂടവും തെറിക്കുമെന്നത് ഉറപ്പായതോടുകൂടി പട്ടാളത്തിന് പൂര്‍ണ്ണ അധികാരം നല്‍കി.

ഖൊമേനിയും, ഭരണാധികാരികളും ബങ്കറിനുള്ളിലേയ്ക്ക് മാറിയെന്നും, മാറിയ സ്ഥലവും കാര്യങ്ങളും കൃത്യമായി അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പ്രസ്താവിക്കുകയും പൂര്‍ണ്ണമായി ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ഇറാന്‍ അതിനെ നിരസിക്കുകയും ചെയ്തിരിക്കുകയാണ്.

ഇറാനുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന രാജ്യങ്ങളായ ഖത്തിറിലും, ബഹറിനിലുമാണ് അമേരിക്കയുടെ ഏറ്റവും വലിയ മിഡിലീസ്റ്റിലെ ബെയ്സുകള്‍ എന്നതും ഇറാനെ അലോസരപ്പെടുത്തുന്നുമുണ്ട്.

ഈ യുദ്ധത്തിന്‍റെ ഗതി ഈ രീതിയില്‍ വഴിമാറിയാല്‍ അത് സാരമായി ബാധിക്കുന്നത് മലയാളികളാണെന്നതിലും ചുരുങ്ങിയ കാലത്തേയ്ക്കെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യത ഉള്ളതുമായാണ് വിലയിരുത്തല്‍

Tags

Share this story

From Around the Web