ദുഖവെള്ളിയാഴ്ചത്തെ കൊളോസിയത്തിലെ കുരിശിന്റെ വഴി: മുഴുവൻ സമയവും കുരിശ് വഹിക്കുന്നത് ലെയോ പാപ്പ
ഏപ്രിൽ മൂന്ന് ദുഖവെള്ളിയാഴ്ച, കൊളോസിയത്തിൽ നടക്കുന്ന ‘കുരിശിന്റെ വഴി’ യിൽ മുഴുവൻ സമയവും കുരിശ് വഹിക്കുന്നത് ലെയോ പതിനാലാമൻ പാപ്പ തന്നെയായിരിക്കും. കുരിശിന്റെ വഴിയിലെ ധ്യാനചിന്തകൾ ഒരുക്കുന്നത് വിശുദ്ധനാടിന്റെ കസ്റ്റോഡിയൻ ഫാദർ ഫ്രാൻസെസ്കോ പാറ്റൺ ആയിരിക്കും.
റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴിയുടെ പതിനാല് സ്റ്റേഷനുകളിലും ലെയോ പതിനാലാമൻ മാർപാപ്പ അധ്യക്ഷത വഹിക്കും. മാർപാപ്പ എന്ന നിലയിൽ ലെയോ പാപ്പയുടെ ആദ്യത്തെ വിശുദ്ധവാര ചടങ്ങുകളാണ് ഈ വർഷം നടക്കുക.
കഴിഞ്ഞ വർഷവും, 2024-ലെ പോലെ, റോമിലെ ജെമെല്ലി ആശുപത്രിയിൽ ദീർഘകാല ആശുപത്രിവാസത്തിനുശേഷം കാസ സാന്താ മാർത്തയിലേക്ക് മടങ്ങിയതിനുശേഷം, ഫ്രാൻസിസ് മാർപാപ്പയാണ് ധ്യാനങ്ങൾ തയ്യാറാക്കിയത്. 2025 ഏപ്രിൽ 18 ദുഃഖവെള്ളിയാഴ്ച ആഘോഷത്തിന് മാർപാപ്പയുടെ അഭ്യർഥനപ്രകാരം, റോം രൂപതയുടെ കർദിനാൾ വികാരി ബാൽദാസാരെ റെയ്‌ന നേതൃത്വം നൽകി.