ആറന്മുളയിലെ വിവാദ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്‍റെ പൂര്‍ണ്ണ പിന്തുണ. പദ്ധതി വ്യവസായ വളര്‍ച്ചക്ക് ഗുണകരം. കൃഷി വകുപ്പ് ഇടഞ്ഞ് തന്നെ

അറന്മുള വിവാദ ഭൂമിയിലെ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്ന് കെഎസ്ഐടിഐൽ വ്യവസായ വളര്‍ച്ചയ്ക്ക് പ്രയോജനകരമെന്നാണ് KSITIL ബോര്‍ഡ് വിലയിരുത്തല്‍.. സര്‍ക്കാരിൽ നിന്ന് നിക്ഷേപം ആവശ്യമില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിന് കീഴിലെ കമ്പനിയാണ് KSITIL കെഎസ്ഐടിഐഎല്ലിന് 5 ശതമാനം വിയര്‍പ്പ് ഓഹരി നൽകാമെന്ന് TOFLഅറിയിച്ചിട്ടുണ്ട്..
ഡയറക്ടര്‍ സ്ഥാനവും വാഗ്ദാനം ചെയ്തു. ഓഹരിക്കുള്ള നടപടി ക്രമങ്ങളിൽ വ്യക്തത വേണമെന്ന് KSITIL ആവശ്യപ്പെട്ടു. വാര്‍ഷിക റിട്ടേണും സാന്പത്തിക വിവരങ്ങളും TOFL നൽകിയിട്ടില്ല ഇതിന്‍റെ കാരണം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും KSITIL ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
പദ്ധതിക്ക് എല്ലാ സൗകര്യം ഉറപ്പാക്കാൻ കെഎസ്ഐടിഐൽ സഹായിക്കണമെന്നാണ് ടിഒഎഫ്എൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശം വ്യവസായ ടൗണ്‍ഷിപ്പ് ആയി പ്രഖ്യാപിക്കണം പദ്ധതി വേഗത്തിലാക്കാൻ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് സ്ഥാപിക്കണം ടെക്നോ പാര്‍ക്കിന്‍റെ വ്യാപാര മുദ്രകള്‍ കോ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം കൃഷിവകുപ്പ് വിവാദപദ്ധതിക്കെതിരാണ്