സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

 
44444

പതിനഞ്ച് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ നിലനില്‍പ്പിന് ശേഷം, സീനായ് പര്‍വതത്തിന്റെ ദുര്‍ഘടമായ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍സ് ആശ്രമം, ഈജിപ്റ്റ് കണ്ടുകെട്ടി. ഇതോടെ ഈ പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രത്തിന് അതിന്റെ ഭരണപരമായ സ്വയംഭരണാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഈജിപ്തിലെ ഇസ്മായിലിയ കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് സെന്റ് കാതറിന്‍സ് ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിയത്. ഇതോടെ ഈ സന്യാസ ആശ്രമത്തിന്റെയും  അതില്‍ വസിക്കുന്ന സന്യാസ സമൂഹത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ആറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സെന്റ് കാതറിന്‍സ് ആശ്രമം, നിരവധി പീഡനങ്ങളും യുദ്ധങ്ങളും അതിജീവിച്ച് നൂറ്റാണ്ടുകളായി മുന്നോട്ട്‌പോവുകയായിരുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആശ്രമത്തില്‍ വിലമതിക്കാനാവാത്ത നിധികള്‍ ഉണ്ട്: പുരാതന ഐക്കണുകള്‍, അപൂര്‍വ കയ്യെഴുത്തുപ്രതികള്‍, പുണ്യാവശിഷ്ടങ്ങള്‍, അസാധാരണമായ ഒരു ലൈബ്രറി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. അടുത്ത കാലം വരെ, ഗ്രീക്ക് പാത്രിയാര്‍ക്കേറ്റിലെ അംഗങ്ങളായ ഇരുപത് സന്യാസിമാരുടെ ഒരു സമൂഹമാണ് ഇത് കൈകാര്യം ചെയ്തിരുന്നത്.
 

Tags

Share this story

From Around the Web