സുഡാനിലെ ആശുപത്രിയിൽ ആക്രമണം: കുട്ടികൾ ഉൾപ്പെടെ നാൽപതിലധികം പേർ കൊല്ലപ്പെട്ടു

കഴിഞ്ഞയാഴ്ച സുഡാനിലെ ഒരു ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നാൽപതിലധികം പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ അറിയിച്ചു. വെസ്റ്റ് കോർഡോഫാനിലെ അൽ മുജ്‌ലാദ് ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം ശനിയാഴ്ച, ആശുപത്രിയിലേക്ക് ഒരു സൈനിക ഡ്രോൺ ഇടിച്ചുകയറിയതായി മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്‌സ് ആരോപിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മരണസംഖ്യ ഒൻപതായി രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ ആറുകുട്ടികളും അഞ്ച് ഡോക്ടർമാരും കൊല്ലപ്പെട്ടതായും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും സുഡാൻ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് അറിയിച്ചു.
ഇത്തരത്തിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.