നൈജീരിയയിൽ വിദ്യാർഥികൾ മോചനത്തിനു ശേഷം കുടുംബങ്ങളുമായി ചേരുന്നു

 
09777

നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ നൂറോളം വിദ്യാർഥികൾ വൈദ്യപരിശോധനകൾക്കു ശേഷം കുടുംബങ്ങളുമായി ഒത്തുചേരാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ മാസം, നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ നിന്ന് അക്രമികൾ മുന്നൂറിലധികം കുട്ടികളെയും 12 ജീവനക്കാരെയും തട്ടിക്കൊണ്ടുപോയിരുന്നു.

അതേസമയം മോചിതരായ കുട്ടികളുമായി മിന്നയിൽ നിന്ന് പപിരിയിലേക്ക് യാത്ര ചെയ്യുകയാണെന്നും രക്ഷിതാക്കൾ അവരെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) വക്താവ് ഡാനിയൽ അടോറി പറഞ്ഞു.

മോചിപ്പിച്ച കുട്ടികളെ തിരിച്ചുകിട്ടുന്നത് വലിയ ആശ്വാസമാണ് എന്ന് രക്ഷിതാക്കൾ പറഞ്ഞു. മോചിപ്പിച്ചവർക്കു പുറമെ, 50 കുട്ടികൾ തട്ടിക്കൊണ്ടുപോയതിനു പിന്നാലെതന്നെ രക്ഷപെട്ടിരുന്നു. എന്നാൽ, നൂറിലധികം വിദ്യാർഥികളെയും ജീവനക്കാരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

അതേസമയം, ഈ രക്ഷാപ്രവർത്തനം എങ്ങനെ നടന്നുവെന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചർച്ചയിലൂടെയാണോ, പണം നൽകിയാണോ, അതോ സൈനിക നടപടിയിലൂടെയാണോ കുട്ടികളെ മോചിപ്പിച്ചത് എന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. തട്ടിക്കൊണ്ടുപോകൽ ഭീഷണി കാരണം, രക്ഷപെട്ട കുട്ടികൾക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും കൗൺസിലിംഗും നൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web