സുഡാനിൽ പലായനം ചെയ്യുന്ന ആളുകളെക്കൊണ്ട് നിറഞ്ഞ് അഭയാർഥി ക്യാമ്പുകൾ

 
Sudan

ഒക്ടോബറിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) നടത്തിയ അതിക്രമങ്ങളിൽ പിടിച്ചെടുത്ത, സുഡാനിലെ എൽ-ഫാഷർ നഗരത്തിൽ നിന്ന് പലായനം ചെയ്ത ആളുകളാൽ അഭയാർഥി ക്യാമ്പുകൾ നിറയുകയാണ്. എൽ-ഫാഷർ പിടിച്ചടക്കിയതിനു ശേഷം, 1,07,000 ആളുകൾ അഭയാർഥികളായി മാറിയതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ 14 നും 29 നുമിടയിൽ എൽ-ഫാഷറിന്റെ വടക്കുപടിഞ്ഞാറുള്ള ചെറിയ പട്ടണമായ ഖർണിയിൽ ഒരു ക്യാമ്പ് അഭയാർഥികളാൽ 13,000 ചതുരശ്ര മീറ്റർ (1,40,000 ചതുരശ്ര അടി) വികസിച്ചതായി ഉപഗ്രഹചിത്രങ്ങൾ കാണിക്കുന്നു. അതേസമയം, എൽ-ഫാഷറിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സുഡാനിലെ വടക്കൻ സംസ്ഥാനത്ത് ഏകദേശം 700 കിലോമീറ്റർ (435 മൈൽ) അകലെ ഒരു വലിയ ക്യാമ്പ് വികസിപ്പിച്ചിട്ടുണ്ട്. നവംബർ 19 മുതൽ 3,70,000 ചതുരശ്ര മീറ്റർ (0.14 ചതുരശ്ര മൈൽ) വളർന്ന അൽ-ദബ്ബ നഗരത്തിനടുത്തുള്ള എൽ-അഫാദ് ക്യാമ്പ് ഇപ്പോൾ കുറഞ്ഞത് 5,00,000 ചതുരശ്ര മീറ്റർ (0.2 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നുവെന്ന് ഉപഗ്രഹ ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു.

സുഡാനിലെ, 32 മാസത്തെ ക്രൂരമായ യുദ്ധത്തിന്റെ അന്തരഫലമായി കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ ഒഴുക്കാണ് ക്യാമ്പുകളിൽ കാണുന്നതെന്ന് ഉപ​ഗ്രഹചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. പല ക്യാമ്പുകളിലും ആളുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും യുഎൻ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web