അയർലണ്ടിൽ ഗർഭച്ഛിദ്രം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്, ആശങ്ക പ്രകടിപ്പിച്ച് പ്രൊ ലൈഫ് ക്യാമ്പെയ്ൻ

2018 ന് ശേഷം അയർലണ്ടിൽ ഗർഭച്ഛിദ്ര നിരക്ക് 300% വർധിച്ചതായി റിപ്പോർട്ട്. 2024-ൽ 10,852 ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. അയർലണ്ടിലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് അഞ്ച് വർഷത്തിനുള്ളിൽ ഗർഭഛിദ്രങ്ങൾ ഇരട്ടിയായി എന്നാണ്.
പ്രൊ ലൈഫ് ക്യാമ്പെയ്ൻ പ്രതിനിധിയായ എലീസ് മൾറോയ് ഇതിനെ വിശേഷിപ്പിച്ചത് ‘ഭയാനകമായ സ്ഥിതി’ എന്നാണ്. കഴിഞ്ഞ വർഷം മുതൽ അയർലണ്ടിൽ ആവശ്യാനുസരണം ഗർഭഛിദ്രം അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നത്തിനു ശേഷമാണ് ഇത്തരത്തിൽ വർധനവുണ്ടായത്. 2019 ൽ ആകെ 6,666 ഗർഭഛിദ്രങ്ങൾ നടന്നു. 2023 ആയപ്പോഴേക്കും ഗർഭഛിദ്രങ്ങളുടെ എണ്ണം വർഷത്തിൽ 10,033 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് 8.16 ശതമാനം വർധനവാണുള്ളത്.
ഈ വർധനതിൽ ആശങ്ക പ്രകടിപ്പിച്ച പ്രൊലൈഫ് ഗ്രൂപ്പുകൾ, ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.