തപാല്‍ വോട്ടുകള്‍ 50 വീതം കെട്ടുകളാക്കി എണ്ണും, ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍; ഏജന്റുമാര്‍ക്ക് ക്യൂആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്

 
vote

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ഒരു മാസം നീണ്ട സസ്‌പെന്‍സിന് വിരാമമാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഒരു മാസത്തോളം നീണ്ട ആകാംക്ഷ ഇന്നു തീരും. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം.

രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ക്കെല്ലാം ക്യുആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആണ് ഇത്തവണ നല്‍കുന്നത്. മുന്‍പ് കാസര്‍കോട് മണ്ഡലത്തില്‍ നടപ്പാക്കിയ മാതൃകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമസംഭവങ്ങളോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ ഉണ്ടെങ്കില്‍ കലക്ടര്‍മാര്‍, വരണാധികാരികള്‍ എന്നിവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോള്‍ഫ്രീ നമ്പറായ 1950 ലും അറിയിക്കാം.

Tags

Share this story

From Around the Web