സ്വിറ്റ്സർലൻഡിലെ തീപിടുത്തത്തിൽ ഇരകളയാവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ലെയോ പാപ്പ

 
LEO

സ്വിറ്റ്സർലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ക്രാൻസ് – മോണ്ടാനയിൽ പുതുവത്സര ദിനത്തിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ നടന്ന വികാരാധീനമായ കൂടിക്കാഴ്ചയിൽ ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് പാപ്പ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്നു.

​”ക്രിസ്തുവിന്റെ സാമീപ്യത്തിലും സ്നേഹത്തിലും ഉറച്ചുനിൽക്കുക. നിങ്ങളുടെ വേദനകളിൽ അവൻ അകലെയല്ല നിങ്ങളോടൊപ്പം തന്നെ ഉണ്ട്. പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഇത്തരമൊരു ദുരന്തം സംഭവിച്ചതിൽ ഞാൻ അതീവ ദുഃഖിതനാണ്”- മാർപാപ്പ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

ജനുവരി ഒന്നിന് ക്രാൻസ് – മോണ്ടാനയിലെ ഒരു ബാറിൽ നടന്ന ആഘോഷങ്ങൾക്കിടെയാണ് സ്ഫോടനവും തീപിടുത്തവുമുണ്ടായത്. അപകടത്തിൽ 40 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്.

​കൂടിക്കാഴ്ചയുടെ അവസാനം മാർപാപ്പ എല്ലാവർക്കുമായി അപ്പസ്തോലിക അനുഗ്രഹം നൽകുകയും പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.

Tags

Share this story

From Around the Web