മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ലെയോ പാപ്പ
മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ലെയോ പതിനാലാമൻ പാപ്പ. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികാസത്തിന്റെയും മനുഷ്യരാശിയിൽ അതിന്റെ സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിഫലനവും നയങ്ങളും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ഒരു ഇന്റർഡിക്കാസ്റ്റീരിയൽ കമ്മീഷൻ രൂപീകരിക്കുന്നതിനാണ് പാപ്പ അംഗീകാരം നൽകിയത്. സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മൈക്കൽ സെർണി ഇതിൽ ഒപ്പിട്ടു.
വിശ്വാസപ്രമാണങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററി, ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി, ജീവിതത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി, ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി, സാമൂഹിക ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി എന്നിവയുൾപ്പെടെ പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പുതിയ കമ്മീഷനിൽ ഉൾപ്പെടും. പങ്കെടുക്കുന്ന ഓരോ സ്ഥാപനവും കമ്മീഷന്റെ ഭാഗമാകാൻ ഒരു പ്രതിനിധിയെ നിയമിക്കണമെന്നും വത്തിക്കാൻ വ്യക്തമാക്കി.