ആരും ചാമ്പ്യനോ വിശുദ്ധനോ ആയി ജനിക്കുന്നില്ല; കായികതാരങ്ങളുടെ ജൂബിലി ആഘോഷവേളയിൽ മാർപാപ്പ

 
leo

ആരും ചാമ്പ്യനോ വിശുദ്ധനോ ആയി ജനിക്കുന്നില്ലെന്ന് കായികതാരങ്ങളുടെ ജൂബിലി ആഘോഷവേളയിൽ ലെയോ പതിനാലാമൻ പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ, ആയിരക്കണക്കിന് അത്‌ലറ്റുകളുടെ സാന്നിധ്യത്തിൽ, കായിക താരങ്ങളുടെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നതിനുമായി ലെയോ പതിനാലാമൻ മാർപാപ്പ ദിവ്യബലി അർപ്പിച്ചു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമല്ല ഒരു കായികതാരമായിരുന്ന വിശുദ്ധൻ. ആധുനിക കാലത്തെ നിരവധി വിശുദ്ധരുടെ ജീവിതത്തിൽ കായികരംഗം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വ്യക്തിപരമായ ശിക്ഷണമായും സുവിശേഷവൽക്കരണത്തിനുള്ള മാർഗമായും അവർ അത് ഉപയോഗിച്ചു.

സെപ്റ്റംബർ ഏഴിന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കായികതാരങ്ങളുടെ രക്ഷാധികാരിയായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയെ മാർപാപ്പ അനുസ്മരിച്ചു. “ആരും ചാമ്പ്യനായി ജനിക്കുന്നില്ല, ആരും വിശുദ്ധനായി ജനിക്കുന്നില്ല” എന്ന് ഫ്രാസാറ്റിയുടെ ജീവിതം നമ്മെ കാണിക്കുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

“മറ്റുള്ളവരുമായി ബാഹ്യമായി മാത്രമല്ല, ആന്തരികമായും ബന്ധപ്പെടാനല്ല സാഹചര്യമുള്ളതിനാൽ കായികരംഗം ദൈവത്തെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കും. അല്ലെങ്കിൽ, കായികരംഗം ‘ഊതിവീർപ്പിച്ച അഹങ്കാരത്തിന്റെ’ ശൂന്യമായ മത്സരമല്ലാതെ മറ്റൊന്നുമല്ല. കായികരംഗം ദാനം ആവശ്യപ്പെടുന്നു. മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു നല്ല മാർഗമായി കായിക വിനോദത്തെ മാറ്റുന്ന മൂന്ന് കാര്യങ്ങൾ ലെയോ മാർപാപ്പ നിർദേശിച്ചു: ഏകാന്തത, ഡിജിറ്റൽ സമൂഹം, മത്സരാധിഷ്ഠിത സമൂഹം എന്നിവയാണവ” – പാപ്പ വ്യക്തമാക്കി.

Tags

Share this story

From Around the Web