നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുന്നു; ഒരു മാസത്തിനിടെ അറസ്റ്റിലായത് 11 ക്രൈസ്തവർ

 
nicura

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുകയാണ്. നിക്കരാഗ്വയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 11 ക്രൈസ്തവരാണ്. മതസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നിവയ്‌ക്കെതിരെ നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം 11 ക്രൈസ്തവരെയെങ്കിലും തടങ്കലിൽ വച്ചിട്ടുണ്ട്. അതിൽ ലാ റോക്ക പ്രൊട്ടസ്റ്റന്റ് സഭയിലെ പാസ്റ്റർ റൂഡി പലാസിയോസ് വർഗാസ് പോലുള്ള നിരവധി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.

ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പാലാസിയോസ് വർഗാസ്, അവരുടെ സഹോദരി ജെസീക്ക, പെഡ്രോ ലോപ്പസ്, അർമാണ്ടോ ബെർമുഡെസ് മോജിക്ക, മരിയ ലാറ റോജാസ് എന്നിവരെ ജൂലൈ 17 ന് ജിനോടെപ്പേയിൽ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് ചെയ്തു. “ഈ വ്യക്തികൾ നിലവിൽ നിർബന്ധിതമായി തിരോധാനം ചെയ്യപ്പെട്ട അവസ്ഥയിലാണ്. ജൂലൈ മുതൽ, രാഷ്ട്രീയ എതിരാളികളായി കണക്കാക്കി 11 പേരെയെങ്കിലും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിലർ എവിടെയാണെന്ന് അറിയില്ല,” യു എൻ ഏജൻസിയുടെ പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

“ഇന്ന് വരെ, കുറഞ്ഞത് 54 പേരെ (47 പുരുഷന്മാരും 7 സ്ത്രീകളും) നിക്കരാഗ്വയിൽ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. കൂടാതെ, ഈ വ്യക്തികളിൽ 15 പേരെ നിർബന്ധിതമായി തിരോധാനം ചെയ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്,” പ്രസ്താവനയിൽ പറയുന്നു. ജൂലൈ 17 ന് അറസ്റ്റിലായവരിൽ മറ്റ് മൂന്ന് പേർ കൂടി ഉൾപ്പെടുന്നുവെന്ന് ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സി‌ എസ്‌ ഡബ്ല്യു) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web