ഇറാന്റെ ഭീഷണികൾക്കെതിരെ സ്വതന്ത്രമായി നടപടിയെടുക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് നെതന്യാഹു

 
22222

ഇറാനുമായി അമേരിക്ക പുതിയ സമാധാന കരാറിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലും, ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾക്കെതിരെ സ്വതന്ത്രമായി സൈനിക നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ശനിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് നെതന്യാഹു ഇസ്രായേലിന്റെ ഈ നിലപാട് വ്യക്തമാക്കിയത്.

“കഴിഞ്ഞ രാത്രി പ്രസിഡന്റ് ട്രംപുമായി നടത്തിയ സംഭാഷണത്തിൽ, ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സുരക്ഷാ ഭീഷണികൾക്കെതിരെ നടപടിയെടുക്കാനുള്ള ഇസ്രായേലിന്റെ സ്വാതന്ത്ര്യം നിലനിർത്തുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രസിഡന്റ് ട്രംപ് ഈ തത്വത്തെ പിന്തുണയ്ക്കുകയും ആവർത്തിച്ച് ഉറപ്പുനൽകുകയും ചെയ്തു,” എന്ന് ഒരു ഇസ്രായേലി രാഷ്ട്രീയ വൃത്തങ്ങൾ മാധ്യമങ്ങളോട് പറ‍ഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഏകദേശം ഒപ്പുവെച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതു മുതൽ ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചിട്ടിരിക്കുകയായിരുന്നു.

Tags

Share this story

From Around the Web