പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നിയമവിരുദ്ധം; ക്രൈസ്തവർക്ക് പ്രതീക്ഷ ഉയർത്തികൊണ്ട് നിയമഭേദഗതി

 
www

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഇസ്ലാമാബാദ് ശൈശവ വിവാഹ നിയന്ത്രണ ബില്ലിൽ ഒപ്പുവച്ചു. ഇതേതുടർന്ന് പാക്കിസ്ഥാനിൽ 18 വയസ്സിന് താഴെയുള്ളവരെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാക്കി. ഇത് ക്രൈസ്തവർ ഉൾപ്പെടയുള്ള മതന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകരുന്നു.

ഈ ബിൽ പാസാക്കുന്നത് പാക്കിസ്ഥാനിലെ കൊച്ചുകുട്ടികൾക്ക്, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക്, നിർബന്ധിച്ച് ഇസ്ലാമിലേക്കും ശൈശവ വിവാഹത്തിലേക്കും നയിക്കുന്ന നിർബന്ധിത മതപരിവർത്തന സാധ്യതയ്ക്ക് കടിഞ്ഞാൺ ഇടുന്നതിന് കാരണമാകും. “ഈ ബിൽ വെറുമൊരു നിയമമല്ല, നമ്മുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, നല്ല ജീവിതം എന്നിവയ്ക്കുള്ള അവകാശമുണ്ടെന്ന പ്രതിബദ്ധതയാണിത്,” പാക്കിസ്ഥാൻ സെനറ്റർ ഷെറി റഹ്മാൻ പറഞ്ഞു.

പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിനോ വിദ്യാഭ്യാസം നേടുന്നതിനോ മുമ്പ്തന്നെ കൗമാരപ്രായത്തിൽ ഗർഭിണികളാകുന്നതിന്റെ വർധിച്ചുവരുന്ന ആശങ്കയെ ബിൽ അഭിസംബോധന ചെയ്യുന്നു. തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹത്തിന് വിധേയമാക്കൽ, നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യൽ തുടങ്ങിയ നിരവധി പെൺകുട്ടികൾ നേരിടുന്ന വ്യാപകമായ പ്രശ്‌നങ്ങളെയും ഇത് എടുത്തുകാണിക്കുന്നു. പ്രതിവർഷം കുറഞ്ഞത് 1,000 പെൺകുട്ടികളെങ്കിലും ഇപ്രകാരമുള്ള പ്രശ്നങ്ങൾക്ക് വിധേയരാകുന്നു.

ഇത്തരം പ്രവൃത്തികൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷ കുടുംബങ്ങളിലെ കുട്ടികളാണ്. ശൈശവ വിവാഹ ബിൽ പാസായതിൽ പലരും ആഘോഷിക്കുമ്പോൾ, ചിലർ അതിനെ എതിർത്തു. ഒരു നിയമം ഇസ്ലാമുമായി യോജിക്കുന്നുണ്ടോ എന്ന് പാക്കിസ്ഥാൻ സർക്കാരിനെ ഉപദേശിക്കുന്ന കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി (സി ഐ ഐ) ബിൽ “ഇസ്ലാമികമല്ല” എന്ന് പ്രഖ്യാപിച്ചു. സി ഐ ഐ അംഗങ്ങളിൽ ഒരാളായ മൗലാന ജലാലുദ്ദീൻ നടത്തിയ പ്രസ്താവനയിൽ, “ഈ ബിൽ ശരിയത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെയും പാരമ്പര്യങ്ങളുടെയും മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്” എന്ന് പറഞ്ഞു.

അത്തരം ആചാരങ്ങളെ കുറ്റകരമാക്കുകയും കുട്ടികളുടെ ഭാവി സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ, ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ പാക്കിസ്ഥാനിലെ എല്ലാ കുട്ടികൾക്കും ബിൽ ഒരു വഴിത്തിരിവായി മാറും.

“ബാലവിവാഹ നിയന്ത്രണ ബില്ലിൽ ഒപ്പുവയ്ക്കുന്നത് പാകിസ്ഥാനിലെ പരിഷ്കാരങ്ങളുടെ ഒരു പുതിയ യുഗത്തിന്റെ പ്രതീകമാണ്”- സെനറ്റർ റഹ്മാൻ പറഞ്ഞു. രാജ്യം മുന്നോട്ട് പോകുമ്പോൾ, ബിൽ കൂടുതൽ മനുഷ്യാവകാശ നിയമനിർമ്മാണത്തിനുള്ള വാതിൽ തുറന്നേക്കാം.

Tags

Share this story

From Around the Web