നിലമ്പൂരിൽ മദ്യത്തിനും ലഹരിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക് വോട്ട് നല്‍കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

മദ്യത്തിനും ലഹരിക്കുമെതിരെ നിലപാട് സ്വീകരിക്കുന്ന മുന്നണിക്ക് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. കേരളം അതിരൂക്ഷമായ മദ്യ-ലഹരി ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ലഹരി പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മാറണമെന്ന് മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
മദ്യ-ലഹരിയെ അനൂകൂലിക്കാത്ത മുന്നണിക്കും സ്ഥാനാര്‍ത്ഥിക്കും വോട്ട് നല്‍കണമെന്നും അതുവഴി കേരളത്തെ നന്മയുടെ പാതയിലേക്ക് നയിക്കുന്നതിന് അവസരമൊരു ക്കണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന മധ്യമേഖല നേതൃയോഗം വിലയിരുത്തി.
2016 മാര്‍ച്ച് 31 ന് 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ 2025 ജനുവരി 31 ന് ബാറുകളുടെ എണ്ണം 947 ആയി. 289 ബവ്‌കോ ഔട്ട് ലൈറ്റുകള്‍ക്കു പുറമേയാണിത്.
സ്‌കൂള്‍ കുട്ടികള്‍ക്കു സുലഭമായി ലഹരി വസ്തുക്കള്‍ ലഭിക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണ്. ലഹരിക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
നേതൃസമ്മേളനം മധ്യമേഖല ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മധ്യമേഖല പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബോണി സേവ്യര്‍, ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ജോസഫ് ഷെറിന്‍, എം.ഡി റാഫേല്‍, റോജസ് എം.ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.