ഇറാൻ – ഇസ്രായേൽ സംഘർഷം; സമാധാനത്തിനായി പ്രാർഥിച്ച് കത്തോലിക്കാ കർദിനാൾമാർ

 
wwww

ഇറാനിലും ഇസ്രയേലിലും അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിൽ സമാധാനത്തിനായി പ്രാർഥിച്ച് കത്തോലിക്കാ കർദിനാൾമാർ. ജൂൺ 13 നാണ് ഇസ്രായേൽ ആദ്യ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാനിലെ ടെഹ്‌റാൻ-ഇസ്ഫഹാൻ അതിരൂപതയിലെ കർദിനാൾ ഡൊമിനിക് മാത്യുവും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി പ്രാർഥിക്കുകയാണ്. “സംവാദത്തിന്റെയും സമവായത്തിന്റെയും ഫലമായ സമാധാനം നിലനിൽക്കട്ടെ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു. ഈ പ്രക്രിയയെ പരിശുദ്ധാത്മാവ് നയിക്കട്ടെ”- കർദിനാൾ മാത്യു പറഞ്ഞു.

ആദ്യ ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ജറുസലേം പാത്രിയാർക്കേറ്റ് എക്സ് അക്കൗണ്ടിൽ ‘നീതിയുള്ള സമാധാനത്തിനായുള്ള’ ഒരു പ്രാർഥന പോസ്റ്റ് ചെയ്തു. മേഖലയിൽ ശാശ്വത സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് നീതി, സാഹോദര്യം, പൊതുനന്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അനുരഞ്ജനത്തിലേക്കുള്ള വഴികൾ തേടുകയും ചെയ്യേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.

സായുധ സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് ഇസ്രായേലിന്റെ ആക്രമണം. ജൂൺ 15 ന് ഒമാനിൽ യു എസ്, ഇറാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആക്രമണത്തെത്തുടർന്ന് ഇറാൻ യോഗം റദ്ദാക്കി.

Tags

Share this story

From Around the Web