ചൈനയെ മറികടക്കാൻ ഇന്ത്യ-ബ്രസീൽ കരാർ; അപൂർവ്വ ധാതുക്കൾക്കായി കൈകോർക്കുന്നു

 
087

അപൂർവ ധാതുക്കളുടെയും ഖനനത്തിന്റെയും മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും ബ്രസീലും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പിട്ടു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവയുമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. സ്മാർട്ട്ഫോണുകൾ, സോളാർ പാനലുകൾ, വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ കരാർ സഹായിക്കും.

വരുംവർഷങ്ങളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാരം വലിയ തോതിൽ വർധിപ്പിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. നിലവിൽ ലാറ്റിനമേരിക്കയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് ബ്രസീൽ. ധാതുക്കൾക്കു പുറമെ ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരിക്കാൻ പത്തോളം പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 2000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ബ്രസീലും ഒന്നിച്ചുനിൽക്കുന്നത് വികസ്വര രാജ്യങ്ങളുടെ ശബ്ദം ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ഈ പുതിയ കൂട്ടുകെട്ട് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വലിയ വേഗത പകരുമെന്ന് ലുല ഡ സിൽവയും പ്രത്യാശ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web