അഫ്ഗാനിസ്ഥാനിൽ പട്ടിണി രൂക്ഷം; സഹായം ലഭിക്കാതെ ലക്ഷക്കണക്കിന് കുട്ടികൾ

 
afgan

അഫ്ഗാനിസ്ഥാനിൽ പോഷകാഹാരക്കുറവ് മൂലം കുട്ടികൾ നേരിടുന്ന ആരോഗ്യ പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നൽകുന്നു. ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ ചികിത്സ തേടിയെത്തുന്ന നാലിൽ മൂന്ന് കുട്ടികളെയും തിരിച്ചയക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ കുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗവും നിലവിൽ കടുത്ത പട്ടിണിയും ആരോഗ്യപ്രശ്നങ്ങളും നേരിടുകയാണ്.

ഏകദേശം നാൽപ്പത് ലക്ഷത്തോളം കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ പോഷകാഹാര പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക സഹായം കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലായെന്ന് ലോക ഭക്ഷ്യ പദ്ധതി ഡയറക്ടർ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത് ലക്ഷത്തോളം അമ്മമാരും കുട്ടികളും പോഷകാഹാരക്കുറവ് മൂലം ചികിത്സ തേടി എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മതിയായ ഭക്ഷണമോ മരുന്നോ ഇല്ലാത്തത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

Tags

Share this story

From Around the Web