പ്രതീക്ഷ എന്നത് തിരഞ്ഞെടുക്കലാണ്: പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാചരണത്തിൽ പാപ്പ

 
LEO

പ്രതീക്ഷ എന്നത് തിരഞ്ഞെടുക്കലാണെന്ന് പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാചരണത്തിൽ ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ധീരമായ സുവിശേഷ ജീവിതത്തിന്റെ മാതൃകയായി അസീസിയിലെ വിശുദ്ധ ക്ലാരയെ പാപ്പ അനുസ്മരിച്ചു. ഒക്ടോബർ നാല്, അഞ്ചു തിയതികളിലാണ് പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാഘോഷങ്ങൾ നടക്കുന്നത്.

“ജൂബിലി പ്രത്യാശയുടെ സമയമാണ്. ഹൃദയങ്ങൾക്ക് ക്ഷമയും കരുണയും കണ്ടെത്താൻ കഴിയുന്ന ഒരു നിമിഷം. അങ്ങനെ എല്ലാം പുതുതായി ആരംഭിക്കാൻ കഴിയും. ഈ വർഷം, നാം ആരെ സേവിക്കണമെന്ന് നാം തിരഞ്ഞെടുക്കണം: നീതിയോ അനീതിയോ, ദൈവമോ പണമോ? പ്രതീക്ഷ എന്നത് തിരഞ്ഞെടുക്കലാണ്. ഒന്നാമതായി, നമ്മൾ മാറിയാൽ ലോകം മാറുന്നു. രണ്ടാമതായി, തിരഞ്ഞെടുക്കാൻ വിസമ്മതിക്കുന്നവർ നിരാശയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.” പാപ്പ വിശദമാക്കി.

“ആത്മീയ ദുഃഖത്തിന്റെ ഏറ്റവും സാധാരണമായ അനന്തരഫലങ്ങളിലൊന്നാണ് അലസത, അതായത് ഒന്നും തിരഞ്ഞെടുക്കാതിരിക്കുക എന്നതാണ്. അത് അനുഭവിക്കുന്ന വ്യക്തിയെ മരണത്തേക്കാൾ മോശമായ ഒരു ആന്തരിക അലസത പിടികൂടുന്നു. മറുവശത്ത്, പ്രതീക്ഷിക്കുക എന്നത് തിരഞ്ഞെടുക്കലാണ്.” പാപ്പ കൂട്ടിച്ചേർത്തു.

ദാരിദ്ര്യം തിരഞ്ഞെടുത്തവരായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെയും വിശുദ്ധ ക്ലാരയെയും പാപ്പ അനുസ്മരിച്ചു. യുവജനത്തിനായും തന്നെത്തന്നെയും ധനത്തെയും സേവിക്കാതെ ദൈവരാജ്യത്തിനും ദൈവനീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സഭയ്ക്കുവേണ്ടി പ്രാർഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web