മോചിതരായ നൈജീരിയൻ സ്‌കൂൾ വിദ്യാർഥികളെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുമെന്ന് അധികൃതർ

 
nigeria

മോചിതരായ 130 നൈജീരിയൻ സ്കൂൾ കുട്ടികളടങ്ങുന്ന അവസാന സംഘം മധ്യ നൈജർ സംസ്ഥാനത്ത് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കുടുംബാം​ഗങ്ങളെ കാണുന്നതിനായി അവരെ മിന്നയിലേക്ക് കൊണ്ടുപോകുമെന്ന് പ്രസിഡന്റ് ബോല ടിനുബുവിന്റെ വക്താവ് പറഞ്ഞു.

ആഗോളതലത്തിൽ ആശങ്കയുണ്ടാക്കിയ ഒരു മാസത്തോളം നീണ്ടുനിന്ന അഗ്നിപരീക്ഷയ്ക്കാണ് ഇതോടെ വിരാമമിടുന്നത്. ഡിസംബർ എട്ടിന് നൂറ് വിദ്യാർഥികളെ മോചിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം, നൈജർ സംസ്ഥാനത്തെ പാപ്പിരി കമ്മ്യൂണിറ്റിയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളിലെ 300-ലധികം വിദ്യാർഥികളെയും 12 അധ്യാപകരെയും അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 50 പേർ തട്ടിക്കൊണ്ടുപോയ ഉടൻ രക്ഷപ്പെട്ടിരുന്നു. സമീപ വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മോശമായ സ്കൂൾ തട്ടിക്കൊണ്ടുപോകലുകളിലൊന്നാണിത്.

Tags

Share this story

From Around the Web