നൈജീരിയയിലെ ക്രിസ്ത്യൻ വംശഹത്യ; അപലപിച്ച് മാർപ്പാപ്പ; ഇസ്ലാമിക ഭീകരർ കൊന്നുതള്ളിയത് 200-ലധികം പേരെ

നൈജീരിയയിലെ ബെനു സ്റ്റേറ്റിൽ നടന്ന കൃസ്ത്യൻ വംശഹത്യയെ അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. കഴിഞ്ഞ ശനിയാഴ്ചയാണ് ‘ഫുലാനി’ ഇസ്ലാമിക ഭീകരർ 200-ലധികം ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തിയത്.
വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രാർത്ഥനയ്‌ക്ക് മുന്നോടിയായി സംസാരിച്ച മാർപാപ്പ, ഇരകളോട് അഗാധമായ ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. നൈജീരിയയിലെ മിഡിൽ ബെൽറ്റിലെ ക്രിസ്ത്യൻ ജനതയെ ലക്ഷ്യമിട്ടുള്ള ജിഹാദ് ആക്രമണത്തിൽ മാർപ്പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ വെള്ളി- ശനി ദിനങ്ങളിലാണ് ബെന്യൂ സ്റ്റേറ്റിൽ ഇസ്ലാമിക ഭീകരരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച വൈകി ആരംഭിച്ച കൂട്ടക്കുരുതി ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു നിന്നു. അക്രമികൾ പ്രദേശത്തെ മുഴുവൻ വീടുകളും അഗ്നിക്കിരയാക്കി. നിരവധി കുടുംബങ്ങളെ വീടുകൾക്കുള്ളിൽ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു. ഡസൻ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഈ വർഷം ഇതുവരെ ബെനുവിൽ 2,000 ഓളം പേരെ ഭീകരർ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.