നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ. പ്രതികരണം ഇല്ലാതെ മതേതരവാദികള്‍. കൂട്ടക്കൊലയെ മനപൂര്‍വ്വം തിരസ്ക്കരിക്കുന്നതാര്‍ക്ക് വേണ്ടി?
 

 
nigeria

പാലസ്തീനില്‍ മുസ്ലിം കൂട്ടക്കൊല എന്ന് പറഞ്ഞ് നിലവിളിക്കുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്യുന്ന മതേതര പാര്‍ട്ടികള്‍ മനപൂര്‍വ്വം മറക്കുന്ന ഒന്നാണ് നൈജീര്യയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വയ്ക്കുന്ന ഈ മതേതര പാര്‍ട്ടികള്‍ ഇത് അവഗണിക്കുന്നത് എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. പക്ഷേ ഇവിചെ ആരും അത് കേട്ടുമില്ല കണ്ടുമില്ല. പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിക്കുകയും ചെയ്തു.. നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പാപ്പ അഭ്യർത്ഥിച്ചിരുന്നു.

നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന "ഹ്യൂംആംഗിൾ" റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും.

2020 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവന്ന 'ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക'യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11185 ആണ്. ഈ കൂട്ടക്കൊല ചെയ്യുന്ന മതതീവ്രവാദികള്‍ ആരാണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് മതേതരവാദികള്‍ മൗനം പാലിക്കുന്നത്. 

വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് അത്. പതിനായിരക്കണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയുകയും ചെയ്തിട്ടും വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും അത് റിപ്പോർട്ട് ചെയ്തത്. ഭൂരിപക്ഷവും ലോകത്തു ക്രൈസ്തവരുടെ ഉന്മൂലനം ലക്ഷ്യംവച്ചുനടക്കുന്ന  സംഭവങ്ങളെ മനഃപൂർവ്വം തമസ്കരിക്കുകയാണ് എന്നതാണ് സത്യം.

മാധ്യമങ്ങളും നിരീക്ഷകരും, മനുഷ്യവകാശ പ്രവർത്തകരും നൈജീരിയയിലേക്കുമാത്രം നോക്കാനെന്താണ് മടിക്കുന്നത്? അതോ അവിടെ ചിന്തപ്പെടുന്ന ക്രൈസ്തവരുടെ ചോരയുടെ നിറം ചുവപ്പല്ലെന്നാണോ? കാരണം അതൊന്നുമല്ല. നൈജീര്യയില്‍ നടക്കുന്ന വംശഹത്യയെക്കുറിച്ച് പറഞ്ഞാല്‍ വോട്ട് കിട്ടില്ല എന്നതാണ്, അല്ലെങ്കില്‍ ലാഭമില്ല എന്നതാണ്.

Tags

Share this story

From Around the Web