ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്

 
23333

ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആര്‍ച്ചുബിഷപ്് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയായി, 60 വയസുള്ള ബിഷപ് മാക്കിന്‍ലെ സ്ഥാനമേല്‍ക്കും. സെപ്റ്റംബര്‍ 11-ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കുന്നത്.

684,000-ത്തിലധികം കത്തോലിക്കര്‍ ഉള്‍പ്പെടുന്ന 94 ഇടവകകളുള്ള ഈ രൂപതയുടെ അജപാലന ചുമതല ഏറ്റെടുക്കുന്ന മാക്കിന്‍ലെ, സഭയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ അഞ്ചാം പ്ലീനറി കൗണ്‍സിലിന്റെ ഉപതലവനായും, റോമിലെ സിനഡില്‍ പ്രതിനിധിയായും, സിന്തസിസ് റിപ്പോര്‍ട്ട് കമ്മീഷനിലെ അംഗമായും അദ്ദേഹം സ്തുത്യര്‍ഹമായ  സേവനമനുഷ്ഠിച്ചിട്ടുണ്ട്. '

2023-ല്‍ ജര്‍മ്മന്‍ സിനഡല്‍ വേയുടെ ഔദ്യോഗിക നിരീക്ഷകനായിരുന്നു.  സ്ത്രീകളുടെ ഡയക്കണേറ്റ്, എല്‍ജിബിറ്റി കത്തോലിക്കര്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പഠനങ്ങളോടുള്ള വിശ്വസ്തതയും, വ്യക്തിഗത അന്തസിനോടുള്ള ബഹുമാനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ലോക ശ്രദ്ധ നേടിയിട്ടുണ്ട്.

Tags

Share this story

From Around the Web