കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. 8 പേര്‍ക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രധിഷേധം

നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. എട്ട് പേർക്ക് കടിയേറ്റു. ചൊവ്വാഴ്ച 56 പേരെ തെരുവുനായ ആക്രമിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് നഗരത്തെ ഭീതിയിലാക്കി തെരുവുനായ കാൽനടയാത്രികരെ ആക്രമിച്ചത്. പുതിയ ബസ് സ്റ്റാൻഡ്, എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പടെയുള്ളവർക്ക് കടിയേറ്റത്. തെരുവുനായയെ രാത്രിയോടെ ചത്തനിലയിൽ കണ്ടെത്തി.
മിക്കവർക്കും കാലിനാണ് കടിയേറ്റത്. തെരുവുനായ നഗരത്തിലൂടെ പരക്കം പാഞ്ഞ് ആളുകളെ കടിക്കുകയായിരുന്നു. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതിനിടെ വിഷയത്തില്‍ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.