കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍; 15 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും കേസ്

 
Udf

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍. 863 സ്ഥാനാര്‍ത്ഥികളില്‍ 324 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കേരള ഇലക്ഷന്‍ വാച്ചും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 928 സ്ഥാനാര്‍ത്ഥികളില്‍ 355 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. 38 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെയും തോത്. എന്നാല്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ത്ഥികളുടെ അനുപാതം 2021 നെ അപേക്ഷിച്ച് ഇത്തവണ വര്‍ധിച്ചു. 2021 ല്‍ സ്ഥാനാര്‍ഥികളില്‍ 18 ശതമാനത്തിന് എതിരെ ആയിരുന്നു കേസെങ്കില്‍ ഇത്തവണ അത് 23 ശതമാനമായി ഉയര്‍ന്നു. 201 പേരാണ് ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. കോണ്‍ഗ്രസിന്റെ 85 സ്ഥാനാര്‍ത്ഥികളില്‍ 72 പേര്‍ (85%) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളില്‍ 84 ശതമാനവും ക്രിമിനല്‍ കേസ് പ്രതികളാണ്. കേരള കോണ്‍ഗ്രസ് (75%), സിപിഎം (66%), ബിജെപി (63%), സിപിഐ (54%). എന്‍സിപി, കേരള കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങി എല്ലാ സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്.

Tags

Share this story

From Around the Web