"കേട്ടറിഞ്ഞവരേക്കാൾ കണ്ടറിഞ്ഞവർക്ക് കൂടുതൽ പറയാനുണ്ടാവും; കണ്ടറിഞ്ഞവരേക്കാൾ കൂടുതൽ അനുഭവിച്ചറിഞ്ഞവർക്ക് പറയാനുണ്ടാവും" ഇന്നത്തെ ചിന്താവിഷയം 

 

 
people

ചില മനുഷ്യർ  എന്തെങ്കിലും ഒരു വിഷയം കിട്ടിക്കഴിഞ്ഞാൽ അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയാതെ  പ്രചരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്താറുണ്ട്. ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം അദ്ധ്യാപകൻ മനുഷ്യരുടെ ഇടയിലുള്ള ഈ സ്വഭാവത്തെക്കുറിച്ച് പറഞ്ഞതോർക്കുന്നു. നിങ്ങളും ഒരു പക്ഷേ കേട്ടിട്ടുള്ള കഥയായിരിക്കാം.  

ഏതോ ഒരു സ്ഥലത്ത് ഒരാൾ ഛർദ്ദിച്ചത് കാക്കയെപ്പോലെ കറുത്ത നിറത്തിലായിരുന്നു. അത് കണ്ടവരിൽ ഒരാൾ കാണാത്ത ഒരാളോട് ഛർദ്ദിച്ചതിനെ പറ്റി പറഞ്ഞു. പിന്നീട് കുറെ ആളുകൾ പറഞ്ഞ് പറഞ്ഞ് അയാൾ കാക്കയെ ഛർദ്ദിച്ചു എന്നാക്കി. ഇങ്ങനെയാണ് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളുടെ വിവരണം.

ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വിഷയങ്ങളെയും വാർത്തകളെയും  അതേപടിയെടുത്തു പലർക്കും അയക്കുന്ന ഒരു പ്രവണതയുണ്ട്. വാർത്തയുടെ ഉറവിടം ഏതാണെന്ന് തിരക്കാതെ, ശരിയായതാണോ എന്നറിയാതെ  ഫോർവേഡ് ചെയ്ത് ഇളിഭ്യരാകുന്നവർ ധാരാളമുണ്ട്. ഒരു സുഹൃത്തിന്റെ വിഷമങ്ങൾ കണ്ടിട്ട്, ആ വിവരം നമ്മുടെ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ഒക്കെ  നമ്മൾ പങ്കുവെക്കാറുണ്ടല്ലോ. എന്നാൽ കേൾക്കുന്നയാൾ എങ്ങനെ ഇക്കാര്യം ഉൾക്കൊള്ളുമെന്ന് പറയാൻ പറ്റത്തില്ല.

അയാൾ പറയുന്ന രീതിയിൽ അതിന്റേതായ ഗൗരവത്തോടെ ആ വിഷയത്തെ കണ്ടെന്നും വരില്ല. നമ്മൾ ഓരോരുത്തരും പിന്നിട്ട ജീവിത പാതകളിൽ ഉണ്ടായിട്ടുള്ള സന്തോഷങ്ങളും, വിഷമങ്ങളും നമ്മൾക്ക് മാത്രമല്ലേ അറിയാവൂ.

അനുഭവിച്ചറിഞ്ഞ നമ്മളെക്കാൾ മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല. നമ്മളോട് ചേർന്ന് നിന്നവർക്ക് ഒക്കെ നമ്മൾ അനുഭവിച്ച സുഖദുഃഖങ്ങൾ  അറിയാമെങ്കിലും അവർ മറ്റുള്ളവരോട് പറയുമ്പോൾ ആ വിഷയം ആദ്യം നമ്മൾ പറഞ്ഞ കഥയിലെ കാക്കയെ ഛർദ്ദിച്ച പോലെയാവും.!

സുഭാഷ് ടിആർ

Tags

Share this story

From Around the Web