മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും അമിതോപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 
WHO



ജിദ്ദ: ലോകം മൊബൈല്‍ ഉപകരണങ്ങളിലും സോഷ്യല്‍ മീഡിയകളിലും നാള്‍ക്കുനാള്‍ ആണ്ടിറങ്ങി കൊണ്ടിരിക്കുമ്പോള്‍ അവയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് അറിയിപ്പുകള്‍.

മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും അമിത ഉപയോഗം ഏകാന്തത വര്‍ദ്ധിപ്പിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയുമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കി.

ഇവ മൂലം ലോകത്ത് ആറില്‍ ഒരാളെയെന്ന തോതില്‍ ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ബാധിച്ചു കൊണ്ടിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ ഒരു കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്.

അപ്രകാരം, ശാരീരിക രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാമൂഹിക ഒറ്റപ്പെടലും ലോകമെമ്പാടുമായി പ്രതിവര്‍ഷം 871,000 ആളുകളുടെ മരണത്തിന് കാരണമാകുന്നതായും റിപ്പോര്‍ട്ട് തുടരുന്നു.

ഏകാന്തത പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം, വിഷാദം, സമ്മര്‍ദ്ദം, ആത്മഹത്യ എന്നിവയ്ക്കുള്ള വര്‍ദ്ധിച്ച സാധ്യതയും മൊബൈലുകളിലും സോഷ്യല്‍ മീഡിയകളിലും രമിക്കുന്നത്തിലൂടെ ഉണ്ടായിത്തീര്‍ന്നുവെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ഏകാന്തത അനുഭവിക്കുന്ന കൗമാരക്കാര്‍ അതല്ലാത്ത സമപ്രായക്കാരേക്കാള്‍ താഴ്ന്ന ഗ്രേഡുകളിലായിരിക്കും ഉണ്ടാവുക. ഇതിനുള്ള സാധ്യത 22% കൂടുതലാണ്. അപ്രകാരം, ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്നവര്‍ ജോലി കണ്ടെത്തുന്നതിനും അത് നിലനിര്‍ത്തുന്നതിനും വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു.

ഏകാന്തതയുടെ ആഘാതം വ്യക്തികളില്‍ മാത്രമല്ല, സമൂഹത്തിലും അനുഭവപ്പെടുന്നുണ്ട്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുകയും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗം, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം, കുറഞ്ഞ വരുമാനം, സാമൂഹിക സമ്പര്‍ക്കത്തിന്റെ അഭാവം, ഒറ്റയ്ക്ക് താമസിക്കല്‍, എന്നിവയാണ് ഏകാന്തതാ ഭ്രമത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്ന ഘടകങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും ഡബ്ലിയു എച്ച് ഒ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Tags

Share this story

From Around the Web