ക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാന്‍  ആര്‍ക്ക് കഴിയും?

 
kshanikam

'ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാകുന്നു. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.' (1 യോഹന്നാന്‍ 4:16)


'ഈ പ്രപഞ്ചത്തെ പടുത്ത് ഉയര്‍ത്താന്‍ സ്‌നേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. അതിന്റെ ഘടനയ്ക്കായി അക്ഷീണം പ്രയത്‌നിക്കെണ്ടിയിരിക്കുന്നു. അതിന് പാപം, വെറുപ്പ്, ശരീരത്തിന്റെ അധമ വികാരം, കണ്ണുകളുടെ ആസക്തി, ഗര്‍വ്വ് തുടങ്ങി തിന്മയുടെ ശക്തികള്‍ക്കെതിരെ നാം പോരാടേണ്ടിയിരിക്കുന്നു. 


ഈ പോരാട്ടം, നിരന്തരം തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്. അതിനു മനുഷ്യനോളം തന്നെ പഴക്കം ഉണ്ട്. നമ്മുടെ ഈ ലോകത്തിന് സ്‌നേഹത്തിന്റെ ഘടന നല്‍കുവാന്‍ ഈ കാലഘട്ടത്തിന്റെ യത്‌നം മുന്‍പെങ്ങും ഇല്ലാത്ത വിധം അധികമാണ്. 

വെറുപ്പും വൈരാഗ്യവും യുദ്ധവും, സ്‌നേഹത്തെയും സമാധാനത്തെയും തോല്‍പ്പിക്കുമോയെന്ന് പലപ്പോഴും നമ്മള്‍ ആശങ്കപ്പെടാറുണ്ട്.

ഗലീലി തടാകത്തിന്റെ കരയില്‍ വച്ച് 'നീയെന്നെ സ്‌നേഹിക്കുന്നുവോ' എന്ന പത്രോസ്സിനോടുള്ള യേശുവിന്റെ ചോദ്യം ഇവിടെ എനിക്കും നിങ്ങള്‍ക്കും, നമുക്ക് എല്ലാവര്‍ക്കും അടിസ്ഥാനതത്വം ആയിരിക്കണം. 


ഓരോ വ്യക്തിയോടും സമൂഹത്തോടും നാടിനോടും രാജ്യത്തോടും ദൈവം ചോദിക്കുന്നതിങ്ങനെ തന്നെയാണ്, 'നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവോ?'. 


ചുരുക്കത്തില്‍ മനുഷ്യന്റെ ക്ഷണികമായ ഇഹലോക ജീവിതത്തിനു അനന്തന്മായ രൂപം നല്കുവാന്‍ സ്‌നേഹത്തിനു മാത്രമേ കഴിയൂ.'

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, പാരിസ്, 30.5.1980)

Tags

Share this story

From Around the Web