നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം? 

 
marpappa


നിങ്ങള്‍ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ.8:32)


ശാസ്ത്രവും, സാങ്കേതികത മേഖലയും അതിന്റെ പുരോഗമന പാതയില്‍ ആയിരിക്കുമ്പോഴും മറുവശത്ത്, അതിന്റേതായ പ്രശ്‌നങ്ങളും സങ്കീര്‍ണതയും സൃഷ്ടിച്ചുകൊണ്ട് മാനവരാശിയെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു. നമ്മള്‍ എന്താണ് ചെയ്യേണ്ടത്? 


എന്തിലാണ് നമ്മള്‍ പ്രത്യാശ വയ്‌ക്കേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം തേടുമ്പോള്‍ ശാസ്ത്ര സാങ്കേതിക മേഖല, രാഷട്രീയം, തത്വശാസ്ത്രം, കല, ആദ്ധ്യാത്മികതയും ഇവയെല്ലാറ്റിനെയും പരിഗണിക്കേണ്ടതുണ്ട്.

അറിവ് ഒരിക്കല്‍ കൂടി ജ്ഞാനത്തിന്റെയും, വിശ്വാസത്തിന്റെയും, പങ്കാളിയാവണം. പീലാത്തോസ് സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആവാതെ പിന്‍വാങ്ങിയ ചരിത്രം നമുക്ക് അറിയാം. 


ഇതില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ ജീവിതം സത്യത്തെ അന്വേഷിക്കുന്നതായിരിക്കണം. ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ മൂല്യങ്ങളുടെ സാധുതയെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കേണ്ടിയിരിക്കുന്നു.


 'സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കും' എന്ന ബൈബിള്‍ വചനം, സ്വാതന്ത്ര്യം സത്യത്തെ സൃഷ്ടിക്കുന്നു, എന്ന് തെറ്റായി വ്യഖ്യാനിക്കപ്പെടുന്നു, ഇത്തരം തെറ്റിദ്ധാരണകള്‍ വഴിയായി പല തലങ്ങളിലും പ്രഗല്‍ഭരായ വ്യക്തികളെ പോലും അസഹിഷ്ണരും, അസ്വസ്ഥരും ആക്കി മാറ്റുന്നു. രക്ഷകര്‍ത്താവും ഇടയനും ആയിരിക്കേണ്ടവര്‍ ഇത് വഴിയായി ചെന്നായ് ആയി മാറുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സാല്‌സ്ബര്ഗ്, 26.6.88)

Tags

Share this story

From Around the Web