പരിശുദ്ധ അമ്മ ഏറ്റുവാങ്ങിയ സഹനത്തിന്റെ ആധിക്യമെങ്ങനെയാണ്?

 
MOTHER MARY



'പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു' (മര്‍ക്കോസ് 15:24).


മനുഷ്യ ശരീരം അവന്റെ ആത്മാവിനെ വെളിവാക്കുന്നു. ഗോല്‍ഗോഥായില്‍ അവര്‍ യേശുവിന്റെ വസ്ത്രം ഉരിഞ്ഞെടുക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ ഒരിക്കല്‍ കൂടി പരിശുദ്ധ അമ്മയിലേയ്ക്ക് തിരിയേണ്ടിയിരിക്കുന്നു. 

തന്റെ മകന്റെ ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടുത്തെ ശരീരത്തില്‍ മുറിവേല്‍ക്കുവാന്‍ ഇനി സ്ഥലമില്ല. അതായത് യേശു അനുഭവിച്ച മാനസിക ദുഃഖം അതുപോലെ തന്നെ ഏറ്റുവാങ്ങിയ വ്യക്തിയായിരിന്നു ദൈവമാതാവ്.

 തന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവായ നിമിഷം മുതല്‍ ഏറെ ആദരവോടും കരുതലോടും കൂടിയാണ് പരിശുദ്ധ അമ്മ തന്റെ പ്രിയപുത്രനെ വളര്‍ത്തിയത്. ഗാഗുല്‍ത്തായില്‍ പരിശുദ്ധ അമ്മ കാണുന്ന ദൃശ്യം, എത്ര വേദനാജനകമാണ്. ഒന്ന് ചിന്തിച്ച് നോക്കൂ.

യേശുക്രിസ്തുവിന്റെ ശരീരം തന്റെ പിതാവിനോടുള്ള സ്‌നേഹം വെളിപെടുത്തുന്നു, സങ്കീര്‍ത്തകന്‍ പറയുന്നു, 'അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്. 

എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്' (സങ്കീര്‍ത്തനം 40:7). 

യേശുവിന്റെ എല്ലാ മുറിവുകളും അവിടുന്നു അനുഭവിച്ച വേദനയുടെ ആധിക്യവും മാംസഭാഗങ്ങളും ഓരോ രക്തതുള്ളിയും നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് സഹിച്ചതെന്ന കാര്യം നമ്മില്‍ പലരും മറന്നുപോകാറുണ്ട്.

കരുത്ത് ചോര്‍ന്നു പോയ കുഴഞ്ഞ കൈകാലുകളും തോളും പുറം മുഴുവനും ഉള്ള മുറിവുകളും വിവസ്ത്രനാക്കപെട്ട ശരീരവും അവിടുത്തെ എത്രമാത്ര വേദനിപ്പിച്ചുവെന്ന് ചിന്തിച്ചുനോക്കുക. ഇതേസമയം നാം ചിന്തിക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് പരിശുദ്ധ അമ്മ. 

ഉണ്ണിയായ യേശുവിനെ ഓമനത്തതോടെ വളര്‍ത്തിയ പരിശുദ്ധ അമ്മ ഇപ്പോള്‍ കാണുന്നത് ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞ തന്റെ മകനെയാണ്. 

എത്ര ഹൃദയഭേദകമാണ് ആ കാഴ്ച. നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ പരിശുദ്ധ അമ്മയെ പോലെ സ്വീകരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എസ് ഓഫ് സി)

Tags

Share this story

From Around the Web