കത്തോലിക്കാ സഭയുടെ കലണ്ടറില്‍ ആഘോഷിക്കാന്‍ നിര്‍ദേശിക്കുന്ന മൂന്ന് ജന്മദിനങ്ങള്‍ ഏതൊക്കെയാണ്

 
church koodasha


ആരാധനാക്രമ വത്സരത്തില്‍ സഭ വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കുമ്പോള്‍, സാധാരണയായി ആ തീയതി അവര്‍ മരിച്ച് നിത്യതയിലേക്ക് പ്രവേശിച്ച ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധര്‍ സ്വര്‍ഗത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍, അവരുടെ മരണദിവസം ആഘോഷിക്കുന്നതില്‍ ഏറെ അര്‍ഥമുണ്ട്.

എന്നാല്‍, ചില വിശുദ്ധരുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാള്‍ അദ്ദേഹം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഒക്ടോബര്‍ 22-നാണ് ആഘോഷിക്കുന്നത്. വിശുദ്ധരായ സെലി, ലൂയിസ് മാര്‍ട്ടിന്‍ ദമ്പതികളുടെ തിരുനാള്‍ അവരുടെ വിവാഹ വാര്‍ഷിക ദിനത്തിലും, വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച തീയതിയിലുമാണ് ആഘോഷിക്കുന്നത്. തിരുനാള്‍ ദിനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ വൈവിധ്യമാര്‍ന്ന കാരണങ്ങളുണ്ടാകാം.


എങ്കിലും, സഭ ആരാധനാക്രമത്തില്‍ മൂന്ന് പേരുടെ ജനനം  പ്രത്യേകമായി ആഘോഷിക്കുന്നുണ്ട്: യേശുവിന്റെ ജനനം (ഡിസംബര്‍ 25), മറിയത്തിന്റെ ജനനം (സെപ്റ്റംബര്‍ 8), സ്‌നാപക യോഹന്നാന്റെ ജനനം (ജൂണ്‍ 24).

യേശുവിന്റെ ജനനം

ദൈവം മനുഷ്യനായി അവതരിച്ച്, ലോകത്തിന് തന്റെ മുഖം വെളിപ്പെടുത്തിയ ദിവസമായതിനാല്‍ യേശുവിന്റെ ജനനം കത്തോലിക്കര്‍ക്ക് ഏറെ പ്രാധാന്യമുള്ള തിരുനാളാണ്. ഒന്‍പത് മാസം മുന്‍പ് മാര്‍ച്ച് 25-ന് ആഘോഷിക്കുന്ന മംഗളവാര്‍ത്ത തിരുനാളിന്റെ പൂര്‍ത്തീകരണമാണ് ഈ ആഘോഷം. പരിശുദ്ധ മറിയത്തിന്റെ ഉദരത്തില്‍ യേശു ഗര്‍ഭം ധരിക്കപ്പെട്ട്, മനുഷ്യാവതാരം സംഭവിച്ച നിമിഷമാണ് മംഗളവാര്‍ത്ത തിരുനാളില്‍ ആഘോഷിക്കുന്നത്.

മറിയത്തിന്റെ ജനനം

മാതാവിന്റെ ജനനതിരുനാളും കത്തോലിക്കര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ക്രിസ്മസിന് ഒന്‍പത് മാസം മുന്‍പുള്ള തിരുനാളുമായുള്ള ബന്ധം പോലെ തന്നെ, സെപ്റ്റംബര്‍ 8-ലെ മാതാവിന്റെ ജനനത്തിരുനാളും ഒന്‍പത് മാസം പുറകോട്ട്ഡിസംബര്‍ 8-ലേക്ക് വിരല്‍ ചൂണ്ടുന്നു. മറിയം തന്റെ അമ്മയായ വിശുദ്ധ അല്‍ഫോന്‍സയുടെ (അന്നയുടെ) ഉദരത്തില്‍ ഉല്‍ഭവിച്ച നിമിഷം മുതല്‍ യാതൊരു പാപവുമില്ലാത്തവളായിരുന്നു എന്നാണ് അന്ന് ആഘോഷിക്കുന്നത്. അതാണ് അമലോദ്ഭവ തിരുനാള്‍ 

സ്‌നാപക യോഹന്നാന്റെ ജനനം

സ്‌നാപക യോഹന്നാന്റെ ജന്മദിനവും പ്രതീകാത്മകത നിറഞ്ഞതാണ്. തീയതികളുടെ ബന്ധം ഇവിടെയും കാണാം: ക്രിസ്മസ് തലേന്ന് മുതല്‍ ആറ് മാസം മുന്‍പാണ് യോഹന്നാന്റെ ജന്മദിനം. ഗബ്രിയേല്‍ മാലാഖ മറിയത്തോട്, അവളുടെ ബന്ധു ആറാം മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞതില്‍ നിന്ന് യോഹന്നാന് യേശുവിനേക്കാള്‍ ആറ് മാസം മൂപ്പുണ്ടെന്ന് വ്യക്തമാകുന്നു.

യോഹന്നാനും അദ്ദേഹത്തിന്റെ അമ്മയും മറിയത്തിന്റെ പ്രത്യേക കരുതല്‍ ലഭിച്ചവരായിരുന്നു. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചയുടന്‍, ''മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് ധൃതിയില്‍ പോയി, സക്കറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ വന്ദിച്ചു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു തുള്ളിചാടി.''

ഈ ഗര്‍ഭസ്ഥ ശിശുക്കളുടെ കൂടിക്കാഴ്ചയില്‍ വച്ചുതന്നെ യോഹന്നാന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും, ജന്മനാ തന്നെ ജന്മപാപത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുകയും ചെയ്തു എന്നാണ് സഭാപാരമ്പര്യം വിശ്വസിക്കുന്നത്.

Tags

Share this story

From Around the Web