'നിങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ല'; വിരമിക്കല്‍സൂചന നല്‍കി മെസ്സി,പിതാവിനേക്കുറിച്ച് വൈകാരിക കുറിപ്പ്

 
MESSI



ബ്യൂണസ് ഐറിസ്: കളിക്കളത്തില്‍നിന്ന് വിരമിക്കുന്നതായി സൂചന നല്‍കി ഫുട്ബോള്‍ ഇതിഹാസം ലണല്‍ മെസ്സി. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം തന്റെ ഫുട്ബോള്‍ കരിയര്‍ ദീര്‍ഘകാലം തുടര്‍ന്നേക്കില്ലെന്ന സൂചന നല്‍കിയത്. 


അച്ഛനില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തില്‍ ഉണ്ടാകാനിടയില്ലെന്നും മെസ്സി കുറിപ്പില്‍ പറയുന്നു.

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. അദ്ദേഹം വിടപറഞ്ഞതായി ഇപ്പോഴും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് മെസ്സി തന്റെ കുറിപ്പില്‍ പറയുന്നു. 


ഫൈനലില്‍ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ ശാരീരികമായി തളര്‍ന്നുപോയതിനാല്‍ അതിന് സാധിച്ചില്ലെന്നും മെസ്സി പറയുന്നു. 


'എന്റെ കാലുകള്‍ക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എനിക്ക് ഒരിക്കലും സുഖം തോന്നിയിരുന്നില്ല.' മെസ്സി കുറിച്ചു.

'നിങ്ങള്‍ ഇല്ലാതെ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല. ഞാന്‍ ഫുട്‌ബോള്‍ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോള്‍ സംശയമുണ്ട്. 

തീര്‍ത്തും തുടക്കംമുതല്‍ നിങ്ങള്‍ എന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നു. നമുക്ക് ഇത് ഒരുമിച്ച് അവസാനിപ്പിക്കാന്‍ കുറച്ചുകൂടി നേരം പിടിച്ചുനില്‍ക്കാന്‍ താങ്കള്‍ക്ക് കഴിയാതിരുന്നത് എന്തുകൊണ്ടാണ്?' മെസ്സി കുറിക്കുന്നു.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ മെസ്സിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് മെസ്സി കളിക്കളത്തില്‍നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുമെന്നും ക്ലബ്ബ് ഫുട്ബോളില്‍ അടുത്തൊന്നും മെസ്സി സജീവമായേക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അസുഖബാധിതനായിരുന്ന ഹോര്‍ഹെ മെസ്സി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെസ്സിയുടെ ജീവിതത്തിലും ഫുട്ബോള്‍ കരിയറിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഹോര്‍ഹെ. ഹോര്‍ഹെയുടെ മരണസമയത്ത് മെസ്സി മയാമിയിലെ വീട്ടിലായിരുന്നു. 

മരണമറിഞ്ഞയുടനെ അര്‍ജന്റീനയിലേക്ക് കുടുംബത്തോടൊപ്പം എത്തുകയായിരുന്നു.
മെസ്സിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോര്‍ഹെ. 13-ാം വയസ്സില്‍ മെസ്സി ബാഴ്സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു. 

മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോള്‍ എന്നിവരേയും റൊസാരിയോയിലാക്കിയാണ് ഹോര്‍ഹെ സ്പെയ്നില്‍ മെസ്സിക്കൊപ്പം നിന്നത്.
മെസ്സിയുടെ ഔദ്യോഗിക ഏജന്റായും പ്രവര്‍ത്തിച്ചത് പിതാവായിരുന്നു. 

മെസ്സിയുടെ ബാഴ്സലോണ, പി.എസ്.ജി, ഇന്റര്‍ മയാമി ക്ലബ്ബുകളുമായുള്ള കരാറുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോര്‍ഹെ മെസ്സിയാണ് നിയന്ത്രിച്ചിരുന്നത്.

Tags

Share this story

From Around the Web