സമാധാനത്തിനായി നാളെ റോമില്‍ ജാഗരണ പ്രാര്‍ത്ഥന

 
vatican


വത്തിക്കാന്‍ സിറ്റി: വിശുദ്ധ ലോറന്‍സിന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ റോം രൂപതയുടെ ആഭിമുഖ്യത്തില്‍ നാളെ സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥന നടത്തും. 

ലെയോ പതിനാലാമന്‍ പാപ്പ മെത്രാനായുള്ള റോം രൂപതയുടെ നേതൃത്വത്തിലാണ് റോമന്‍ ചുമരുകള്‍ക്ക് വെളിയിലുള്ള വിശുദ്ധ ലോറന്‍സിന്റെ നാമധേയത്തിലുള്ള ബസിലിക്കയില്‍ പ്രാര്‍ത്ഥന നടക്കുക. പ്രാദേശിക സമയം നാളെ രാത്രി 8.30നാണ് പ്രാര്‍ത്ഥന ആരംഭിക്കുക. റോം രൂപതയുടെ വികാരി ജനറാളായ കര്‍ദ്ദിനാള്‍ ബല്‍ദസ്സാരെ റെയീന പ്രാര്‍ത്ഥന നയിക്കും.

പ്രാര്‍ത്ഥനയിലൂടെ സമാധാനത്തിനായി പ്രവര്‍ത്തിക്കുകയെന്ന ദൗത്യം നവീകരിക്കേണ്ടതിന്റെ അടിയന്തിരാവശ്യകത റോം രൂപതയ്ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ലെയോ പതിനാലാമന്‍ പാപ്പ കഴിഞ്ഞ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ പറഞ്ഞിരിന്നു.

 എക്കാലത്തക്കാളുമുപരി ഇന്ന് മാനവകുലം സമാധാനത്തിനായി കേഴുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ഈ രോദനത്തിന് ഉത്തരവാദിത്വം ആവശ്യപ്പെടുന്നുവെന്നും ആയുധങ്ങളുടെ ഗര്‍ജ്ജനവും സംഘര്‍ഷങ്ങള്‍ക്ക് തീകൊളുത്തുന്ന പ്രവര്‍ത്തികളും ഈ നിലവിളിയെ മുക്കിക്കളയരുതെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച് റോം രൂപത പ്രസ്താവനയിറക്കി.

രണ്ടാം ലോകമഹായുദ്ധകാലത്ത് 1949 ജൂലൈ 19-ന് റോമില്‍ വിശുദ്ധ ലോറന്‍സിന്റെ നാമത്തിലുള്ള ''സാന്‍ ലൊറേന്‍സൊ'' പരിസരത്ത് ബോംബാക്രമണം നടന്നത് അനുസ്മരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിശുദ്ധ ലോറന്‍സിന്റെ ബസിലിക്ക ജാഗരപ്രാര്‍ത്ഥനയ്ക്ക് തിരഞ്ഞെടുത്തതെന്ന് റോം രൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബോബാക്രമണത്തെ അതീജീവിച്ചവരെ പന്ത്രണ്ടാം പീയൂസ് പാപ്പ സന്ദര്‍ശിച്ചിരുന്നു.

Tags

Share this story

From Around the Web