വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡന്റ്  വോ തി ആംഹ് ക്‌സുവാന്‍ ലിയോ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി

 
whoooo

വത്തിക്കാന്‍: വിയറ്റ്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡന്റ്  വോ തി ആംഹ് ക്‌സുവാന് ലിയോ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ നടന്ന ഈ കൂടിക്കാഴ്ചയെത്തുടര്‍ന്ന് വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും വോ തി ആംഹ് ക്‌സുവാന്‍ കൂടിക്കാഴ്ച നടത്തി.

തികച്ചും സൗഹൃദപരമെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് വിശേഷിപ്പിച്ച, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സംവാദങ്ങളില്‍, പരിശുദ്ധ സിംഹാസനവും വിയറ്റ്‌നാമുമായുള്ള ബന്ധത്തിലെ ക്രിയാത്മകമായ വളര്‍ച്ചയെക്കുറിച്ച് ഇരു നേതൃത്വങ്ങളും പരാമര്‍ശിച്ചു.

വിയറ്റ്നാമില്‍ സ്ഥിരവസതിയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി താമസിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍, വിയറ്റ്‌നാമിലെ പൊതുസമൂഹത്തിന് കത്തോലിക്കാസഭ നല്‍കുന്ന സംഭാവനകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചു.

വിയറ്റ്‌നാമിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, രാജ്യത്തിന്റെ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഇരു നേതൃത്വങ്ങളും പങ്കുവച്ചുവെന്നും വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു.

വിയറ്റ്‌നാമിന്റെ പതിനേഴാമത് വൈസ് പ്രെസിഡന്റാണ് 2021 മുതല്‍ ഈ സ്ഥാനം വഹിക്കുന്ന ശ്രീമതി വോ തി ആംഹ് ക്‌സുവാന്‍. 2023-2024 കാലയളവില്‍ രാജ്യത്തിന്റെ താത്കാലിക പ്രസിഡന്റായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web