ക്രിസ്ത്യാനികളെ 'കൊല്ലുന്ന' നൈജീരിയയിലെ ഐഎസിനെതിരെ യുഎസ് 'ശക്തവും മാരകവുമായ' ആക്രമണം തുടങ്ങിയതായി ട്രംപ്

 
TRUMPH

വാഷിംഗ്ടൺ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) തീവ്രവാദികള്‍ക്കെതിരെ അമേരിക്ക 'ശക്തവും മാരകവുമായ' ആക്രമണം ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

ആഫ്രിക്കന്‍ രാജ്യത്ത് ക്രിസ്ത്യാനികളെ 'കൊല്ലുന്നതിനെതിരെ' ട്രംപ് ഭീകര സംഘടനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, നൈജീരിയയില്‍ ക്രിസ്ത്യാനികളെ 'കൊല്ലുന്നത്' തുടര്‍ന്നാല്‍ ഐസിസിന് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ട്രംപ് പറഞ്ഞു. 

തന്റെ നേതൃത്വത്തില്‍ തീവ്ര ഇസ്ലാമിക ഭീകരത 'അഭിവൃദ്ധി പ്രാപിക്കാന്‍' യുഎസ് അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു, അതേസമയം ഐസിസ് തീവ്രവാദികള്‍ക്കെതിരായ ആക്രമണങ്ങള്‍ യുദ്ധവകുപ്പ് നടപ്പിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web