ഇറാന്‍ - ഇസ്രയേല്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നു യു.എസും. എണ്ണ വില വന്‍തോതില്‍ കുതിച്ചുയരാന്‍ സാധ്യത. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ - റഷ്യ കൂട്ടുകെട്ടിന് സാധിക്കുമോ?

 
CRUDE OIL



കോട്ടയം: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ അമേരിക്കയും പങ്കുചേര്‍ന്നതോടെ എണ്ണവില കുതിച്ചുയരുമോ എന്ന് ആശങ്ക.

റഷ്യല്‍ എണ്ണയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ജൂണില്‍ റഷ്യന്‍ എണ്ണയുടെ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. 

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് വിപണിയിലെ അസ്ഥിരത കാരണം, സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരില്‍ നിന്നുള്ള മൊത്തം അളവിനേക്കാള്‍ കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

ജൂണില്‍, ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം 2-2.2 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരല്‍ ആയിരുന്നു.

കൂടാതെ, ജൂണില്‍ യു.എസില്‍ നിന്നുള്ള ഇറക്കുമതി 439,000 ബാരലായി ഉയര്‍ന്നു. കഴിഞ്ഞ മാസം വാങ്ങിയ 280,000 ബാരലില്‍ നിന്നാണ് വന്‍ കുതിച്ചുചാട്ടം.

2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷമാണ് ഇന്ത്യ വലിയ അളവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.

പരമ്പരാഗതമായി ഇന്ത്യ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.

പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം മറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അപേക്ഷിച്ച് എണ്ണ ഗണ്യമായ വിലക്കുറവില്‍ ലഭ്യമായിരുന്നതിനാലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങലുകള്‍ ഒഴിവാക്കിയതും ഇന്ത്യയ്ക്കു ഗുണകരമായി.

ഇത് റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വന്‍ വര്‍ധനവിന് കാരണമായി, മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 1 ശതമാനത്തില്‍ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ 40-44 ശതമാനമായി വളര്‍ന്നു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഇതുവരെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല.

ഇതുവരെ വിതരണങ്ങളെ ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ലോഡിംഗില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതാണ് കാരണം.

ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊര്‍ജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോര്‍മൂസ് കടലിടുക്ക്.

ഇസ്രയേലിനൊപ്പം അമേരിക്ക കൂടി ആക്രമണത്തിനിറങ്ങിയതോടെ ഇറാന്‍ ഗത്യന്തരമില്ലാതെ അറ്റകൈ പ്രയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല.

നിലവില്‍ നടക്കുന്ന യുദ്ധത്തിന്റെ ഗതി മാറിയതോടെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാന്‍. അങ്ങനെയെങ്കില്‍ അത് ലോകത്തെ ഒന്നടങ്കം ബാധിച്ചേക്കും.

ഹോര്‍മൂസ് വഴി എണ്ണക്കപ്പലുകള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഇറാന്‍ സമ്മതിക്കില്ലെന്നാണ് വിവരം.

അങ്ങനെയെങ്കില്‍ ഊര്‍ജമേഖലയില്‍, പിന്നീട് നിത്യജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്.

ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിലൂടെ കടക്കാന്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് ഓയില്‍ വ്യവസായ മേഖല കണക്കുകൂട്ടുന്നുണ്ട്. ആ ഭയം യാഥാര്‍ത്ഥ്യമായാല്‍ എണ്ണ വില വന്‍തോതില്‍ കുതിച്ചുയരാനും സാധ്യതയുണ്ട്.

Tags

Share this story

From Around the Web