തിരികെക്കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരഞ്ഞ് ഉക്രൈന്‍ ജനത

 
DEADBODY

ഉക്രൈന്‍: ജൂണ്‍ രണ്ടിന് ഇസ്താംബൂളില്‍ നടന്ന സമാധാനചര്‍ച്ചകളുടെ ഭാഗമായി തടവുകാരെയും മറ്റു മൃതദേഹങ്ങളും കൈമാറാന്‍ റഷ്യയും ഉക്രൈനും തമ്മില്‍ ധാരണയിലെത്തുകയും കൈമാറ്റം ആരംഭിക്കുകയും ചെയ്തിരുന്നു.

റഷ്യ ഇപ്പോള്‍ കൈമാറുന്ന ഉക്രേനിയന്‍ യുദ്ധത്തടവുകാരില്‍നിന്നും തന്റെ മകനെ തേടുകയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ വോളോഡിമര്‍ ഉമാനെറ്റ്‌സ്. അദ്ദേഹത്തിന്റെ മകന്‍ മിസ്റ്റര്‍ സെര്‍ജി (49) സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. 

2022 റഷ്യയുടെ പൂര്‍ണ്ണതോതിലുള്ള അധിനിവേശസമയത്ത് അദ്ദേഹം സൈന്യത്ത് തെക്കുകിഴക്കന്‍ യുക്രൈനിലെ ഉക്രേനിയന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിടെ 2023  ഡിസംബറിലാണ്, യുദ്ധത്തിനിടെ അദ്ദേഹത്തെ കാണാതാവുന്നത്. 

കാത്തിരിക്കാന്‍ തന്നോടുപറഞ്ഞ് യുദ്ധത്തിനുപോയ മകനെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ പിതാവ്. കൈമാറ്റത്തിന്റെ ഈ ഘട്ടത്തില്‍, ഏകദേശം ആറായിരം ഉക്രേനിയന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് കൈമാറാന്‍ പദ്ധതിയിട്ടിട്ടുള്ളതെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 


ഈ ആഴ്ച ഇതുവരെ 1,212 സെറ്റ് ഭൗതികാവശിഷ്ടങ്ങള്‍ കൈമാറിയതായി റഷ്യ അറിയിച്ചു. അതേസമയം 27 റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൈമാറിയതായി ഉക്രൈനും അറിയിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web