മോസ്കോയെ നടുക്കി ഉക്രെയ്നിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം; തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണശാല തകർത്തു

 
liui

കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അത്യാധുനികവും സാങ്കേതികവുമായ പുതിയ ഘട്ടത്തിലേക്ക് കടന്നതായി വ്യക്തമാക്കിക്കൊണ്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് ഉക്രെയ്‌നിന്റെ വന്‍ ഡ്രോണ്‍ ആക്രമണം.

ജൂണ്‍ 18-ന് പുലര്‍ച്ചെ നടന്ന ഈ ആക്രമണം യുദ്ധം തുടങ്ങിയതിനു ശേഷം മോസ്‌കോ നേരിട്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒന്നാണ്. മോസ്‌കോയിലെ കപോതിനിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റഷ്യയുടെ അതിപ്രധാനമായ എണ്ണ ശുദ്ധീകരണശാലയായിരുന്നു ഉക്രെയ്‌നിന്റെ പ്രാഥമിക ലക്ഷ്യം.

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് റഷ്യ അവകാശപ്പെടുന്ന വ്യോമാതിര്‍ത്തിയെ പൂര്‍ണ്ണമായും അപ്രസക്തമാക്കിക്കൊണ്ടാണ് ഉക്രെയ്ന്‍ ഈ ആക്രമണം നടത്തിയത്.

ഉക്രെയ്ന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക 'സിചെന്‍' കാമികേസ് (ആത്മഹത്യാ) ഡ്രോണുകളുടെ വന്‍ വ്യൂഹമാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

റിഫൈനറിയുടെ സുരക്ഷയ്ക്കായി റഷ്യ വിന്യസിച്ചിരുന്ന ഒന്നിലധികം 'പാന്റ്‌സിര്‍' വ്യോമ പ്രതിരോധ സംവിധാനങ്ങളെയും വെട്ടിച്ച്, കുറഞ്ഞത് ആറ് സിചെന്‍ ഡ്രോണുകള്‍ വളരെ താഴ്ന്ന ഉയരത്തില്‍ ഒന്നിന് പുറകെ ഒന്നായി എണ്ണ ശുദ്ധീകരണശാലയിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു.

തലസ്ഥാന നഗരമായ മോസ്‌കോയുടെ ഏകദേശം 40 ശതമാനം പെട്രോള്‍ ആവശ്യങ്ങളും പകുതിയിലധികം ഡീസല്‍ ആവശ്യങ്ങളും നിറവേറ്റുന്നത് തകര്‍ക്കപ്പെട്ട കപോതിനിയ പ്ലാന്റാണ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഉക്രേനിയന്‍ ഡ്രോണുകള്‍ ഇവിടുത്തെ പ്രധാന ഇന്ധന ടാങ്കുകളില്‍ കൃത്യമായി വന്ന് ഇടിക്കുകയായിരുന്നു.

ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് റിഫൈനറിയുടെ വലിയൊരു ഭാഗം പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. മോസ്‌കോ നഗരത്തിന്റെ ആകാശത്തേക്ക് വന്‍തോതില്‍ കറുത്ത പുക ഉയര്‍ന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി.

ഈ ആക്രമണം റഷ്യയുടെ ഇന്ധന വിതരണ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. തങ്ങളുടെ വീടുകളുടെ ജനാലകള്‍ക്കരികിലൂടെ മാരകമായ ആത്മഹത്യാ ഡ്രോണുകള്‍ പറന്നുയരുന്നത് നേരിട്ട് കാണേണ്ടിവന്ന മോസ്‌കോയിലെ സാധാരണ പൗരന്മാരില്‍ ഈ സംഭവം വലിയ മാനസികാഘാതവും യുദ്ധഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web