മാര്‍പാപ്പയായി സ്ഥാനമേറ്റതിന് ശേഷമുള്ള പൗരോഹിത്യ തിരുപ്പട്ട സ്വീകരണത്തിന് വീണ്ടും കാര്‍മ്മികനാകുവാന്‍ ലെയോ പതിനാലാമന്‍ പാപ്പ ഒരുങ്ങുന്നു

 
leo 123

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി സ്ഥാനമേറ്റതിന് ശേഷമുള്ള പൗരോഹിത്യ തിരുപ്പട്ട സ്വീകരണത്തിന് വീണ്ടും കാര്‍മ്മികനാകുവാന്‍ ലെയോ പതിനാലാമന്‍ പാപ്പ ഒരുങ്ങുന്നു. മാര്‍പാപ്പ പദവിയില്‍ എത്തിയ ശേഷം ലെയോ പതിനാലാമന്‍ പാപ്പ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരു ഡീക്കന് ആദ്യമായി നല്‍കുന്ന വൈദിക പട്ടമെന്ന പ്രത്യേകത നാളത്തെ തിരുക്കര്‍മ്മങ്ങള്‍ക്കുണ്ടാകുമെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. 

നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍പാപ്പ, ഡീക്കന്‍ ജോസഫ് മുറ്റിസ്യയെ വൈദികനായി അഭിഷേകം ചെയ്യുമെന്ന് കെനിയയിലെ കിറ്റുയി രൂപത നേതൃത്വമാണ് അറിയിച്ചിരിക്കുന്നത്.

മെയ് 31ന്, ലെയോ പതിനാലാമന്‍ പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ച് റോം രൂപതയ്ക്കായി 11 നവ വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഇതിന് ശേഷം പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ പോകുന്ന രണ്ടാമത്തെ വൈദിക പട്ടമാണ് നാളെ നടക്കുന്നത്. 

നാളത്തെ ചടങ്ങിന് മുന്നോടിയായി, കിറ്റുയി പാസ്റ്ററല്‍ സെന്റര്‍ വികാരി ജനറല്‍ വെരി റവ. ഫാ. ജോണ്‍ മ്വാണ്ടി, വൊക്കേഷന്‍സ് ഡയറക്ടര്‍ റവ. ഫാ. എഡ്വേര്‍ഡ് മുള്‍വ എന്നിവരുടെ സാന്നിധ്യത്തില്‍ ഡീക്കന്‍ മുറ്റിസ്യ തന്റെ പ്രീ-പ്രീസ്റ്റ്‌ലി ഓര്‍ഡിനേഷന്‍ രേഖകളില്‍ ഒപ്പുവെച്ചതായി രൂപത വ്യക്തമാക്കി.

Tags

Share this story

From Around the Web