ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയില്ലെന്ന് പ്രധാനമന്ത്രി. അതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

 
narendra modi

ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയാമെന്ന് കരുതേണ്ടെന്നും ഭാരതത്തിന്റെ സാമര്‍ഥ്യം ലോകം കണ്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി സമ്മേളനം ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. 


ശീനാരായണ ഗുരു വചനങ്ങള്‍ ലോകത്തിന് വഴികാട്ടിയാണ് . രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

100 വര്‍ഷം മുന്‍പുള്ള ശ്രീ നാരായണ ഗുരു മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഗുരുവചനങ്ങള്‍ മലയാളത്തില്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ഗുരുവിന്റെ ആശയങ്ങള്‍ ലോക മാനവികതയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ആണ് സര്‍ക്കാരിന്റെ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യംമെന്നും മോദി വ്യക്തമാക്കി.

Tags

Share this story

From Around the Web