എ.ഐ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പിടി വീഴും. ഇത്തരം വീഡിയോയുടെ ഉറവിടം കണ്ടെത്തി മേല്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം
 

 
ai 123


കോട്ടയം: സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എ.ഐ വാര്‍ത്താ വീഡിയോകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായി പാരാതി. കുട്ടികളും സാധാരണക്കാരും ഇത്തരം വീഡിയോകള്‍ സത്യമാണെന്നു തെറ്റിദ്ധരിക്കാനിടയുണ്ടെന്നും പരാതിയില്‍ പറയുന്നു. പൊന്‍കുന്നം സ്വദേശിയാണ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയത്. 


പരാതിയില്‍ അടിയന്തര നടപടിയെടുക്കാന്‍ എഡിജിപിയെ പോലീസ് മേധാവി ചുമതലപ്പെടുത്തി. തുടരന്വേഷണത്തിനായി കോട്ടയം ജില്ലാപോലീസ് മേധാവിക്കും നിര്‍ദേശം കൈമാറി. ഇത്തരം വീഡിയോയുടെ ഉറവിടം കണ്ടെത്തി മേല്‍നടപടി സ്വീകരിക്കുമെന്നു പോലീസ് പറയുന്നു.

ഇന്ന് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എ.ഐ വീഡിയോകള്‍ തരംഗം സൃഷ്ടിക്കുന്ന കാലമാണ്. ചാറ്റ്ജിടിപി, ഗൂഗിള്‍ ടൂര്‍ എന്നിവ ഉപയോഗിച്ചു വളരെ എളുപ്പം എ.ഐ വീഡിയോകള്‍ സൃഷ്ടിക്കാന്‍ കഴിയും. വീഡിയോ നിര്‍മിച്ചു സോഷ്യല്‍ മീഡിയില്‍ ഇടുമ്പോള്‍ പലരും തെറ്റിദ്ധരിക്കപ്പെടാം. ഇതാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

കൗതുകത്തേക്കാളേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് ഈ എഐ ചതിക്കുഴികള്‍. ഇവ സത്യമെന്ന് വിശ്വസിച്ച് പങ്കിടുകയും കമന്റിടുകയും ചെയ്യുന്നതില്‍ മുതിര്‍ന്നവരാണ് കൂടുതല്‍. യഥാര്‍ഥമെന്ന് തോന്നുംവിധമുള്ള വീഡിയോകളാണെല്ലാം. ചാനലില്‍ വാര്‍ത്ത വായിക്കുന്നതും റിപ്പോര്‍ട്ടുചെയ്യുന്നതുമായ വീഡിയോകള്‍ വലിയരീതിയില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.

 ചിലതില്‍ അപ്ലോഡ് ചെയ്യുന്ന പേജുകളുടെ പേരില്‍ത്തന്നെ എഐ എന്നുണ്ടാകും. അതിശയോക്തി കലര്‍ന്ന കാര്യങ്ങള്‍ വീഡിയോയില്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. എഴുത്തിലുള്ള പ്രശ്നം, അസാധാരണമായ നിറം, ചലനങ്ങളിലെ വ്യത്യാസം എന്നിവയിലൂടെ ഒരുപരിധിവരെ മനസ്സിലാക്കാന്‍ കഴിയും. എങ്കിലും ഇത്തരം വീഡിയോകള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ ഏറെയാണ്.
 

Tags

Share this story

From Around the Web