പുത്തന്‍ പ്രതീക്ഷകളുമായി വിമാനം കയറിയവര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. വീണ്ടും കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസകള്‍ കാന്‍വാസ് ചെയ്തു റിക്രൂട്ടിങ് സ്ഥാപനങ്ങള്‍

 
CANADA


കോട്ടയം: ഒരുകാലത്ത് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന രാജ്യമായിരുന്നു കാനഡ. എന്നാല്‍, ഇന്നു പുത്തന്‍ പ്രതീക്ഷകളുമായി വിമാനം കയറിയവര്‍ ഇന്നു കൊല്ലപ്പെടുകയാണ്. രണ്ടാഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം നടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു വീഴുന്നവരും ഏറെ. ഏറ്റവും ഒടുവില്‍ ഡല്‍ഹി സ്വദേശിയും കാല്‍ഗറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുമായ തന്യ ത്യാഗിയാണു മരിച്ചത്. ഇന്നലെയാണു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാന്‍കൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചത്. തന്യ ത്യാഗിയുടെ മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 19 നും ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടിരുന്നു. 22കാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെ ഫിന്റോയെ കാണാതാവു കയായിരുന്നു. ഫിന്റോ ആന്റണി കാനഡയില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പോലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തൊഴിലില്ലായ്മ, വീടുകളുടെ ഉയര്‍ന്ന വാടക തുടങ്ങിയവ കാരണം വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വിദ്യാര്‍ഥികളെ കൊണ്ടുചെന്നെത്തിക്കുക
ഡ്രഗ് മാഫിയ സംഘങ്ങളിലേക്കുമായിരിക്കും. കാനഡയിലെ അവസ്ഥ ഇങ്ങനെയാണെങ്കിലും കാനഡയിലേക്കുള്ള വിദ്യാര്‍ഥി വിസ പ്രോത്സാഹിപ്പിക്കുന്ന റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. പഠനം ഒപ്പം ജോലി ഉള്‍പ്പടെ മികച്ച പാക്കേജുകളാണ് ഇക്കൂട്ടര്‍ വിദ്യാര്‍ഥികള്‍ക്കു ഓഫര്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരം മോഹന വാഗ്ദാനങ്ങളില്‍ വിദ്യാര്‍ഥികള്‍ മയങ്ങരുതെന്നാണ് കാനഡയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയ മലയാളികള്‍ പറയുന്നത്.
 

Tags

Share this story

From Around the Web