ഷീറ്റിനും ലാറ്റക്സിനും ക്ഷാമം നേരിടുന്നു. റബറിന് വില കൂടുന്നില്ല. പണം മുടക്കി റെയിന്‍ ഗാര്‍ഡ് ചെയ്ത കര്‍ഷകര്‍ നിരാശയില്‍



 
rubber taping



കോട്ടയം: ആര്‍.എസ്.എസ് 4 ഗ്രേഡ് റബര്‍ വില 201 രൂപയില്‍ നിന്നു ഉയരുന്നില്ല. ഒരാഴ്ച മുന്‍പാണ് റബര്‍ വില 200ല്‍ എത്തിയത്. ഒരാഴ്ച കൊണ്ട് വിലയില്‍ ഒരു രൂപ മാത്രമാണ് വര്‍ധിച്ചത്.

മഴ ശക്തമായതോടെ സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞു. ഷീറ്റിനും ലാറ്റക്‌സിനും വിപണയില്‍ ക്ഷാമം നേരിടുന്നുണ്ട്. ലാറ്റക്‌സ് വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്.

വിപണിയില്‍ നിന്നു വിട്ടു നിന്ന് ഡിമാന്‍ഡ് ഇല്ലാതാക്കുകയാണു വില കുറയ്ക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന അടവ്.

അമേരിക്കയുടെ ചുങ്കപ്പോര്, ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം, ഇന്തോനേഷ്യ തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ ഉത്പാദന കുറവ്, ചെന റബര്‍ വാങ്ങുന്നതില്‍ കാണിക്കുന്ന താത്പര്യ കുറവ് എന്നിവയാണ് അന്താരാഷ്ട്ര വില തകര്‍ച്ചയുടെ കാരണമായി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതോടെ കുറഞ്ഞ വിലക്ക് ഷീറ്റ് ലഭ്യമാകുകയും കമ്പനികള്‍ കൂട്ടത്തോടെ അങ്ങോട്ട് പോയതുമാണു കേരളത്തിനു തിരിച്ചടിയായത്.

ഉത്പാദന ചെലവ് കുറവായതിനാല്‍ പല കമ്പനികളും കൃഷിക്കായി അവിടെ വന്‍ മുതല്‍ മുടക്കു നടത്തിയിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരും കമ്പനികള്‍ക്ക് അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നതും.

വില ഉയരുമെന്നു പ്രതീക്ഷിച്ചു റെയിന്‍ ഗാര്‍ഡ് ചെയ്ത സാധാരണ കര്‍ഷകര്‍ക്കു ചെലവ് കാശ് കിട്ടാത്ത സാഹചര്യമാണിപ്പോഴെന്നു കര്‍ഷകര്‍ പറയുന്നു.

Tags

Share this story

From Around the Web