സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത. മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് പിണറായി വിജയന്‍
 

 
rain


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നില്‍ക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അപകടസാധ്യത മുന്നില്‍ക്കണ്ട് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നില്‍ക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതുപ്രകാരം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി അറിയിപ്പില്‍ പറയുന്നുണ്ട്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

മഴ ശക്തിയാര്‍ജ്ജിക്കുന്നതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയും വളരെക്കൂടുതലാണ്.

അപകടസാധ്യത മുന്നില്‍ക്കണ്ട് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം.

ജലാശയങ്ങളിലേക്കും മലയോരങ്ങളിലേക്കുമുള്ള യാത്രകളും മറ്റും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം.

Tags

Share this story

From Around the Web