മനുഷ്യന്റെ എതിര്‍പ്പിന്റെ സ്വരം വരുത്തി വെക്കുന്ന ദുരന്തങ്ങള്‍

 
world


'അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും' (ഉല്‍പ്പത്തി 11.4).


ബാബേല്‍ ഗോപുരം പണിയുന്ന പശ്ചാത്തലം ബൈബിള്‍ വിവരിക്കുമ്പോള്‍, പാപത്തിന്റെ ആഴത്തെ പറ്റി ഒരു ചിന്ത നമുക്ക് ലഭിക്കുന്നു. ഒരു നഗരം പണിയുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുകയും അതിനായ് ഒരുങ്ങി സുസംഘടിതമായ ഒരു സമുഹം ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 


ദൈവത്തില്‍ ആശ്രയിക്കാതെ അല്ലെങ്കില്‍ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അവര്‍ നിര്‍മ്മിതി ആരംഭിച്ചത്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഏദന്‍ തോട്ടത്തിലെ സംഭവവും ബാബേല്‍ ഗോപുരവും തമ്മില്‍ അന്തരമുണ്ടെങ്കിലും ഒരു കാര്യത്തില്‍ ഇവ രണ്ടും ഒന്നാണ്:

രണ്ടിലും മനുഷ്യന്‍ ദൈവത്തിനെ പുറം തള്ളുന്നു. ദൈവനിയമത്തിന്റെ നേരിട്ടുള്ള ലംഘനത്തിലൂടെയും തങ്ങളുടെ ബുദ്ധിയിലും യുക്തിയിലും മാത്രം ആശ്രയിച്ചാല്‍ മതിയെന്ന മനുഷ്യന്റെ വ്യര്‍ഥമായ ചിന്തയും അവനെ പാപത്തില്‍ എത്തിച്ചു. 

എന്നാല്‍ ഈ രണ്ടു സംഭവങ്ങളിലും ദൈവവുമായുള്ള ബന്ധം എതിര്‍പ്പിന്റെ സ്വരമായി മാറുന്നു. എദന്‍ തോട്ടത്തിലെ സംഭവം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഇരുണ്ടതും, കയ്പ്പ് നിറഞ്ഞതുമായി മാറുന്നു. 


ദൈവത്തോടും ദൈവീക നിയമങ്ങളോടും ധാര്‍മിക മൂല്യങ്ങളോടും വിലകല്‍പ്പിക്കാതെ പോകുന്ന മനുഷ്യ മനസ്ഥിതി വലിയ ദുരന്തങ്ങള്‍ക്ക് വക വെക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 2.12.84)

Tags

Share this story

From Around the Web