തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പുലര്‍ച്ചെ തുടങ്ങി. മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

 
VIZINJAM BOAT ACCIDENT


തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുലര്‍ച്ചെ തുടങ്ങി. 

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും ,വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണനായും ഇന്ന് തിരച്ചില്‍ നടക്കും.

തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

മുഖ്യമന്ത്രി നേരിട്ട് ജോണിന്റെ കുടുംബവുമായി സംസാരിച്ചു. കൂടാതെ മന്ത്രി ഷിബു ബേബി ജോണും, കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു.

 മന്ത്രി സിപി ജോണ്‍ നേരിട്ട് എത്തിയാണ് മുതലപ്പൊഴിയിലെ പ്രതിഷേധം അവസാനിപ്പിച്ചത്. 

കടലില്‍ പോയി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.


മുതലപ്പൊഴിയില്‍ കാണാതായ ഷിജിന്റെ കുടുംബം അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തീരദേശ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. 

കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതമിനായി ഹെലികോപ്റ്ററും ഡ്രോണും എത്തിച്ച് തിരച്ചില്‍ തുടരുകയാണ്. 

മന്ത്രി ഷിബു ബേബി ജോണ്‍ ഗൗതം കൃഷ്ണയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. 

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കിയ ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്.

Tags

Share this story

From Around the Web